Thursday, August 13, 2026

അനായാസേന മരണം

 മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ വി കെ എൻ എഴുതിയ ഒരു ചെറുകഥയാണ് "നില നിൽപ്പീയം" 


ഇത് കേരള സിലബസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി പഠിക്കാനുണ്ട്. പലരും ഈ കഥയുടെ വ്യാഖ്യാനം
 യൂട്യൂബിലും മറ്റും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഒന്ന് രണ്ടു കുറിപ്പുകൾ കണ്ടു. എല്ലാത്തിലും ഒരു സുഖലോലുപനായ മനുഷ്യനെ കളിയാക്കുന്ന കഥയായിട്ടാണ് ഇത് വിവരിച്ചിരിക്കുന്നത്. ഏതുനേരവും ഭക്ഷണം എന്ന ചിന്ത മാത്രമായി ജീവിക്കുന്ന ഒരു കഥാപാത്രം. 

എന്നാൽ എനിക്ക് ഈ കഥ വായിച്ചശേഷം തോന്നിയത് മറിച്ച് ഒരു അഭിപ്രായമാണ്. അത് വികെഎൻ തന്നെ കഥയിൽ പറയുന്നുണ്ട്. 

ഉറങ്ങാൻ കിടന്നു ജീവിതത്തിൽ കൃത കൃത്യത അനുഭവപ്പെട്ടു ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു..

ഈയൊരു ചിന്തയോടെ മരിക്കുന്ന ഒരു മനുഷ്യൻറെ കഥയാണ് വികെഎൻ എഴുതിയിരിക്കുന്നത്. ഒരു തീറ്റപ്പണ്ടാരമായ മനുഷ്യൻറെ കഥയായി എനിക്ക് തോന്നിയില്ല. വളരെ ഭാഗ്യം ചെയ്ത ഒരു മനുഷ്യൻറെ കഥയാണ് വി കെ എൻ എഴുതി കാണിക്കുന്നത്.

തൃപ്തിയായി മരിക്കുക എന്നത് മനുഷ്യൻറെ ഒരു ഭാഗ്യമാണ്. കിടന്ന നരക യാതന അനുഭവിച്ചും മറ്റുള്ളവർക്കും തനിക്ക് തന്നെയും ഒരു ഭാരമായി ഈ ലോകത്ത് നിന്നും വിടപറയുന്ന മനുഷ്യരെയാണ് ഇന്ന് കേരളത്തിൽ കൂടുതലായ കാണുന്നത്. ഒരുപാട് രോഗങ്ങളും ആശുപത്രിയും ഐസിയുവും ഒക്കെയായി ഈ ജീവിതം തീരുന്നില്ലല്ലോ എന്ന് ദിവസങ്ങൾ എണ്ണി എണ്ണി കഴിച്ചുകൊണ്ട് അവസാനം മരിക്കുന്ന ചിലർ. 

പണ്ട് ഞങ്ങളുടെ വീട്ടിൽ എല്ലാദിവസവും കുടുംബ പ്രാർത്ഥന രാത്രി എട്ടുമണക്ക് ചൊല്ലുമ്പോൾ അതിലൊരു പ്രാർത്ഥന ഇങ്ങനെയായിരുന്നു.

 "ആകസ്മികമായോ അപകടത്തിൽപ്പെട്ട ഉണ്ടാകാവുന്ന ഒരുക്കമില്ലാത്ത മരണത്തിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണേ" 

ഈ പ്രാർത്ഥന കേട്ട് ഞാൻ അമ്മച്ചിയോട് പലവട്ടം ചോദിച്ചിട്ടുണ്ട് ഒരു നല്ല മരണം തന്നെയല്ലേ ആകസ്മികമായ മരണം? അല്ലാതെ കിടന്നു ... നരകിച്ച് ... വെറുപ്പിച്ച് ??

പണ്ട് മുതലേ ചൊല്ലിവന്ന ഒരു സംസ്കൃത ശ്ലോകം, (അതായത് പ്രാർത്ഥന) ഇതാണ് 

"അനായാസേന മരണം, വിനാ ദൈന്യേന ജീവനം
ദേഹി മേ കൃപയാ ശംഭോ, ത്വയി ഭക്തിം അചഞ്ചലമ്..."

ജീവിതത്തിന്റെ അവസാന നാളുകളിൽ ദീർഘകാലം രോഗക്കിടക്കയിൽ കിടന്ന് കഷ്ടപ്പെടാതെ, വേദനയില്ലാത്ത ഒരു ശാന്തമായ മരണം ഉണ്ടാകണം (അനായാസേന മരണം). 🙏

ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയോ ആശ്രയിക്കുകയോ ചെയ്യേണ്ടി വരാത്ത ആത്മാഭിമാനമുള്ള ഒരു ജീവിതം വേണം (വിനാ ദൈന്യേന ജീവനം). 🌸

ഈ രണ്ട് കാര്യങ്ങൾക്കൊപ്പം ദൈവത്തിൽ (ശിവനിൽ) ഉറച്ചതും മായാത്തതുമായ ഭക്തിയും നൽകി അനുഗ്രഹിക്കണേ എന്നാണ് ഈ മനോഹരമായ പ്രാർത്ഥനാ ശ്ലോകത്തിന്റെ അർത്ഥം. 

ഭാരതീയ ചിന്തകളിലെ ഏറ്റവും അർത്ഥവത്തായ പ്രാർത്ഥനകളിൽ ഒന്ന്. 💫❤️

#Malayalam #Prayer #AnayasenaMaranam #ShivaShloka #MalayalamQuotes #Devotional #Spirituality #PositiveVibes #Kerala #MeaningfulLife


Wednesday, August 12, 2026

സമ്പാദ്യം ഇല്ലാത്ത അവസ്ഥ

Hand to Mouth Existence എന്നു പറഞ്ഞാൽ കഷ്ടിച്ച് ജീവിക്കുന്ന അവസ്ഥ. നിത്യ ചെലവ് നടന്നുപോകും, അഞ്ചു പൈസ പോലും കൂടുതൽ എടുക്കുവാൻ ഉണ്ടാകില്ല. 

ഇത് ഓർക്കാൻ കാരണം ഇന്ന് ഒരു കടയിൽ വച്ച് എൻറെ അടുത്ത സുഹൃത്തിൻറെ ചേച്ചിയെ കണ്ടു. അവർ പെയ്മെൻറ് ചെയ്യുന്നതിൽ UPI payment എന്തോ കുഴപ്പം കാരണം നിൽക്കുകയായിരുന്നു. എനിക്ക് സഹായിക്കണം എന്നുണ്ടായിരുന്നു. ഞാൻ സഹായിക്കേണ്ടതും ആണ്. (എൻറെ സ്വന്തം സഹോദരിയെ പോലെ ഉള്ള ഒരു വ്യക്തി!) പക്ഷേ ഞാൻ നിസ്സഹായനായിരുന്നു എന്തുകൊണ്ടെന്നാൽ എന്റെ ജീവിതം ഇപ്പോഴും ജീവിക്കുന്നത് hand to Mouth Existence ആണ്. ഞാൻ അവരോട് സംസാരിച്ചു, പോയിട്ട് ധൃതിയുണ്ട് എന്നു പറഞ്ഞ് നിസ്സംഗനായി ഷോപ്പിന്റെ പുറത്തേക്ക് ഇറങ്ങിപ്പോന്നു. അവരെ സഹായിക്കേണ്ട ഒരാളാണ് ഞാൻ എന്ന് അവർക്കും അറിയാം. ഒരുപക്ഷേ എൻറെ നിസ്സംഗത അവരെ (അമ്പരപ്പിച്ച്) വേദനിപിച്ചു കാണും. തീർച്ചയായും തിരികെ ലഭിക്കുന്ന ഒരു കടം. പക്ഷേ കൊടുക്കാൻ എൻറെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല! 

ഒരുപക്ഷേ അവർക്ക് ഒന്നും തോന്നിയിട്ടുമുണ്ടാകില്ല. ഇതെല്ലാം എൻറെ തോന്നൽ മാത്രമാകാം.

A hand-to-mouth existence is a way of living where a person or family earns only enough money for basic daily needs like food and shelter. Every bit of money is spent right away, leaving no savings for the future or emergencies.


പലപ്പോഴും നമ്മൾ കേൾക്കാറുള്ള ഒരു ശൈലിയാണ് "Hand-to-mouth existence" എന്നത്. അന്നന്നത്തെ കഴിപ്പിനുള്ള വക മാത്രം കണ്ടെത്തി, നാളേക്കായി ഒന്നും സമ്പാദിക്കാൻ കഴിയാതെ ജീവിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

നമ്മുടെ ചുറ്റുമുള്ള പല സാധാരണക്കാരുടെയും ജീവിതം ഇന്നും ഈ ഒരു രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഠിനാധ്വാനം ചെയ്തിട്ടും ഒരു ദിവസത്തെ വരുമാനം അന്നത്തെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും മാത്രമേ തികയുകയുള്ളൂ. അപ്രതീക്ഷിതമായി ഒരു രോഗമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ താങ്ങാൻ പോലും ഇവർക്ക് കഴിഞ്ഞെന്ന് വരില്ല.

ഇത്തരം പ്രതിസന്ധികളിൽ ജീവിക്കുന്നവരെ മനസ്സിലാക്കാനും പരമാവധി സഹായിക്കാനും നമുക്ക് സാധിക്കണം. ചെറിയൊരു സഹായം പോലും ചിലപ്പോൾ അവരുടെ വലിയൊരു ദിവസത്തെ ആശ്വാസമായി മാറിയേക്കാം.

#Malayalam #LifeQuotes #MotivationMalayalam #HardWork #SocialAwareness #Kerala #DailyLife #HelpingHands #MalayalamPost

Tuesday, June 23, 2026

ഫിലിം റിവ്യൂ: ബാലൻ: ദി ബോയ് – തകർന്ന സംരക്ഷണത്തിന്റെ മനഃശാസ്ത്രം

ഫിലിം റിവ്യൂ: ബാലൻ: ദി ബോയ് - തകർന്ന സംരക്ഷണത്തിന്റെ മനഃശാസ്ത്രം


'മഞ്ഞുമ്മൽ ബോയ്സി'നു ശേഷം ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവൻ തിരക്കഥയൊരുക്കിയ 'ബാലൻ: ദി ബോയ്' മനസ്സിനെ ഉലയ്ക്കുന്ന ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്. മുൻ ചിത്രങ്ങളിലെ സൗഹൃദക്കൂട്ടായ്മകളിൽ നിന്ന് മാറി, അമിതമായ മാനസികഭയവും ഉത്കണ്ഠയും ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ശ്വാസംമുട്ടിക്കുന്ന ഒന്നാക്കി മാറ്റുന്നു എന്ന് വളരെ ആഴത്തിൽ ഈ ചിത്രം ചർച്ച ചെയ്യുന്നു.

അമിതമായ ഉത്കണ്ഠയും ഭയവും എങ്ങനെയാണ് ഒരു മനുഷ്യന്റെ യാഥാർത്ഥ്യബോധത്തെ തകിടം മറിക്കുന്നതെന്നും, അത് മക്കളോടുള്ള സ്നേഹത്തെ ഒരു തടവറയായി മാറ്റുന്നതെന്നും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു.

### മിഥ്യാധാരണകളുടെ ലോകം: അമ്മയുടെ മാനസികാവസ്ഥ

അമിത ജാഗ്രതയും (hyper-vigilance) യാഥാർത്ഥ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. കഠിനമായ ഉത്കണ്ഠ ഉള്ളിൽ കൊണ്ടുനടക്കുന്ന, ഒറ്റയ്ക്കായ ഒരു യുവതിയുടെ വേഷം ഫർസാന പാലത്തിങ്കൽ അവിസ്മരണീയമാക്കിയിരിക്കുന്നു. അവർക്ക് പുറംലോകം എന്നത് പ്രവചനാതീതമായ ഒന്നല്ല, മറിച്ച് തങ്ങളെ ഉപദ്രവിക്കാൻ നിൽക്കുന്ന ഒരു ലോകമാണ്.

 > ദൃശ്യഭംഗി (The Visual Metaphor): ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ഉപയോഗിച്ചിരിക്കുന്ന ക്ലോസ്-അപ്പ് ഷോട്ടുകളും കനത്ത നിഴലുകളും അമ്മയുടെ ഭീതിനിറഞ്ഞ മനസ്സിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഒരു വാതിൽ ചാരുന്ന ശബ്ദമോ, ഗേറ്റിനടുത്ത് നിൽക്കുന്ന ഒരു അപരിചിതനോ പോലും സാധാരണ സംഭവങ്ങളായല്ല, മറിച്ച് വലിയൊരു അപകടത്തിന്റെ സൂചനയായാണ് അവർക്ക് അനുഭവപ്പെടുന്നത്.

> നിയന്ത്രണം എന്ന പ്രതിരോധം: സ്വന്തം ഭൂതകാല ആഘാതങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ, അവർ തന്റെ മകനായ ബാലന്റെ (അദിശേഷൻ കെ.ആർ.) ജീവിതത്തിന്മേൽ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ അമിത സംരക്ഷണം അവരുടെ സ്നേഹം മാത്രമല്ല, മറിച്ച് മാനസികമായി തകർന്നുപോകാതിരിക്കാനുള്ള ഒരു പ്രതിരോധം കൂടിയാണ്.

### ബാലനിലെ സ്വാധീനം: പകർന്നു കിട്ടിയ ഉത്കണ്ഠ

കാണാതായ അമ്മയെ തേടിപ്പോകുന്ന മുതിർന്ന ബാലനിലേക്ക് (മുഹമ്മദ് സിനാൻ) കഥ മാറുമ്പോൾ, മാതാപിതാക്കളുടെ ഭയം കുട്ടികളിലേക്ക് എങ്ങനെ പകർന്നുനൽകപ്പെടുന്നു (borrowed anxiety) എന്ന് ചിത്രം വ്യക്തമാക്കുന്നു.

ഭയം മാത്രം നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്നതു കൊണ്ട് തന്നെ, ബാലന്റെ ഓർമ്മകളും വ്യക്തമല്ല. താൻ ജീവിച്ച ലോകം യാഥാർത്ഥ്യമായിരുന്നോ എന്നൊരു തരം മാനസിക അകൽച്ച (derealization) അവൻ അനുഭവിക്കുന്നു. തന്റെ അമ്മയുടെ മിഥ്യാധാരണകളും (delusions) യഥാർത്ഥ സത്യങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള അവന്റെ ശ്രമങ്ങളാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

> സാങ്കേതിക വശം: സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ ഉത്കണ്ഠയുടെ ആക്കം കൂട്ടുന്നു. പേടിപ്പിക്കുന്ന ശബ്ദങ്ങൾക്ക് പകരം, മനസ്സിൽ ഭയം നിറയ്ക്കുന്ന ഒരുതരം താളം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

### വിധിനിർണ്ണയം: 3.5 / 5 സ്റ്റാർ

ട്രോമകൾക്ക് (trauma) ചികിത്സ തേടാതിരുന്നാൽ, അത് മക്കളെ സംരക്ഷിക്കാൻ തീർക്കുന്ന കോട്ടകളെപ്പോലും അവർക്ക് ജീവിതാവസാനം വരെ തകർത്തെറിയേണ്ടി വരുന്ന തടവറകളാക്കി മാറ്റുമെന്ന് 'ബാലൻ: ദി ബോയ്' ഓർമ്മിപ്പിക്കുന്നു.


Monday, November 11, 2024

എൻറെ യാത്ര സ്വപ്നങ്ങൾ!!

കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ പിന്നെ എൻറെ ലോക യാത്ര തുടങ്ങും 

18 വയസ്സുവരെ എങ്കിലും കുട്ടികളോടൊത്ത് മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു 

അതിന്റെ തെറ്റും ശരിയും ശാസ്ത്രീയതയും ഒന്നും എനിക്ക് അറിയില്ല എങ്കിൽ കൂടി കുട്ടികൾക്ക് ഒരു പ്രായം വരെ അവരോടൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് 

മൃഗങ്ങൾ വളരെ നേരത്തെ സ്വയം പര്യാപ്തമാകുന്നു പശുക്കുട്ടിയും ആട്ടിൻകുട്ടിയും ഏതാനും മണിക്കൂറുകൾ കൊണ്ട് അവയുടെ തീറ്റ കണ്ടെത്തുകയും സ്വന്തം കാലിൽ നിൽക്കാൻ ഓടാനും ചാടാനും പ്രാപ്തരാവുകയും ചെയ്യുന്നു


എന്നാൽ മനുഷ്യർ അങ്ങനെ അല്ല അവർ വളരെയധികം കാലം മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് സ്വാശ്രയ ജീവിതം തുടങ്ങാൻ ഏറ്റവും അധികം വൈകുന്ന ജീവി മനുഷ്യൻ ആണെന്ന് തോന്നുന്നു ഇട മനുഷ്യർ ജീവിതാന്ത്യം വരെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് കാണാം. 

അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമ കണ്ടവർക്ക് അതിലെ ഉണ്ണി എന്ന കഥാപാത്രം (കരമന ജനാർദ്ദനൻ ഗംഭീരമായ അവതരിപ്പിച്ച കഥാപാത്രം) ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടാവും.

എത്രയും നേരത്തെ കുട്ടികളെ സ്വതന്ത്രരാക്കി വിടുന്ന വരാണ് നല്ല മാതാപിതാക്കൾ എന്നു പറയാം അതിന് ഒരു പരിശീലനം ആവശ്യമാണ് ചില ജൈവികമായ കാരണങ്ങളാൽ ചില മനുഷ്യർ വളരെ പതിയെ വളരുന്നു പക്വത പ്രാപിക്കുന്നു ഏകദേശം 14 വയസ്സു മുതൽ കുട്ടികൾ സ്വതന്ത്രരായി സ്വാശ്രയരായി വളരുന്നത് കാണാറുണ്ട് 

കേരളത്തിലെ സാഹചര്യത്തിൽ ജനിച്ച ജീവിച്ച കുട്ടികളും ഏകദേശം 17 വയസ്സ് അതായത് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ വിദേശത്ത് പഠിക്കുവാൻ പോവുകയും പഠനത്തോടൊപ്പം ജോലി ചെയ്യുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആരെയും ആശ്രയിക്കാതെ ജീവിക്കുകയും ചെയ്യുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എങ്കിലും ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസമായി നാം കരുതുന്ന ബിരുദം, ബിരുദാനന്തര ബിരുദം വരെ ഒക്കെ പഠിക്കുന്നതിന് 22 വയസ്സ് വരെ അല്ലെങ്കിൽ 24 വയസ്സ് വരെ ഒക്കെ മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരാം. 


കുട്ടികൾക്ക് പ്രത്യേകിച്ചും സാമ്പത്തികമായ പിന്തുണയാണ് ആവശ്യമായ വരിക അവരുടെ പഠനം വസ്ത്രം പാർപ്പിടം ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് മാതാപിതാക്കൾ ആയിരിക്കുമല്ലോ. കേരളത്തിൽ നിന്നും വിദേശത്തേക്ക് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നതിൽ ഏറ്റവും പ്രശംസനാ അർഹമായ കാര്യം അവർ സ്വയം തൊഴിൽ ചെയ്ത് സ്വയം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറാകുന്നു എന്നതാണ് അതുവഴി അവർക്ക് ജീവിതത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും വളരെ വലുതായിരിക്കും 

മനുഷ്യരല്ലാതെ യുള്ള ജീവികൾ മാതാപിതാക്കളും മക്കളും എന്ന ബന്ധം സൂക്ഷിക്കുന്നില്ല പക്ഷേ മനുഷ്യർക്കിടയിൽ മക്കളുടെ ചുമതലയായി കണക്കാക്കുന്നതാണ് മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് ഇത് പുനപരിശോധിക്കേണ്ടതുണ്ട് മക്കൾ അവരുടെ ജോലി തേടി വരുമാനം തേടി അവരുടെ കുട്ടികളെ പോറ്റുന്നതിനായി പ്രവാസം ചെയ്യുമ്പോൾ മറ്റൊടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പറിച്ചു നടപടേണ്ടി വരുമ്പോൾ പലപ്പോഴും സമൂഹത്തിൻറെ വഴി കേൾക്കേണ്ടിവരന്നു. 

ചുറ്റുപാടുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും അവരെ കുറ്റപ്പെടുത്തുന്നുണ്ട് മാതാപിതാക്കളെ അവരുടെ ജീവിതാവസാനം വരെ പായം സന്ധ്യയിൽ സംരക്ഷിക്കുക എന്ന ജോലി മക്കളുടേതാണ് എന്നൊരു സാമൂഹ്യബോധം വളരെ പ്രബലമായി കേരളത്തിലുണ്ട് അതിനാൽ തന്നെ സ്വന്തം ജീവിതം ഹോമിച്ച ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും തിരികെ നാട്ടിലേക്ക് പറിച്ചു നടേണ്ടി വന്ന ആളുകളെ നമുക്കറിയാം അവരുടെ ജോലി ഉപേക്ഷിച്ചും വരുമാനം ഇല്ലാതാക്കിയും നാട്ടിലേക്ക് മനസ്സില്ല മനസ്സോടെ പോരേണ്ടിവരുന്നു 

വയോജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ആരോഗ്യം നിങ്ങൾ സംരക്ഷിക്കുക നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങളുടെ വ്യായാമം ഇവയിലൊക്കെ ശ്രദ്ധ ചെലുത്തുക മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പരിശീലിക്കുക പ്രത്യേകിച്ച് സ്വന്തം മക്കളെ അവരുടെ വളർച്ചയിൽ തടയിടാതെ ഇരിക്കുക അവരെ പറന്നു പോകാൻ അനുവദിക്കുക അവരെ വളരാൻ അനുവദിക്കുക അവർക്ക് അവരുടെ കടമ വരുംതലമുറയോടെ അതായത് അവരുടെ മക്കളോട് ആണ് ഉള്ളത് അവർക്ക് വേണ്ട സുഖസൗകര്യങ്ങളും പഠനസൗകര്യവും ജീവിത നിലവാരവും ഉണ്ടാക്കിക്കൊടുക്കുവാനുള്ള പത്രപ്പാടിൽ അവരെ ഒരിക്കലും തിരിച്ചു വിളിക്കരുത്. ഇതിനായി ശാരീരിക ഒരുക്കം മാത്രമല്ല മാനസികവും വൈകാരികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ് വാർദ്ധക്യകാലത്ത് സ്വന്തം പങ്കാളിയോടൊപ്പം സൗഹൃദത്തോടെ ജീവിക്കാൻ പരിശീലിക്കുക പങ്കാളി മരിച്ചുപോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ നോക്കാനും അതല്ല എങ്കിൽ വിദേശത്ത് ഇരിക്കുന്ന മക്കൾ അവർ അയച്ചുതരുന്ന പണം ഉപയോഗിച്ച് അവർ നിയമിക്കുന്ന ബാലകരോടൊത്ത് സേവകരോടൊത്ത് അല്ലെങ്കിൽ ഹോം നേഴ്സ് പരിപാലകരോടൊപ്പം സൗഹൃദപരമായി പോസിറ്റീവായ ചിന്തകളോട് ജീവിക്കാൻ പരിശീലിക്കുക തയ്യാറെടുക്കുക 


സമൂഹത്തോടും സ്വന്തം മക്കളോടും ചെറുമക്കളോടും ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകർമ്മം എന്നു പറയുന്നത് അവരെ ശല്യപ്പെടുത്താതിരിക്കുക അവരുടെ വളർച്ച തടയാതിരിക്കുക എന്നുള്ളത് തന്നെയാണ് 

വേണ്ടിവന്നാൽ ഒരു വൃദ്ധസദനത്തിലേക്ക് മാറി താമസിക്കുവാൻ സ്വയം തയ്യാറാവക. വൃദ്ധസദനം എന്നു പറഞ്ഞാൽ എന്തോ മോശമായ കാര്യമാണ് എന്ന ധാരണ നമ്മുടെ പൊതു സമൂഹത്തിൽ ഉണ്ട് ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ കേരളത്തിൽ എമ്പാടും ലഭ്യമാണ് ഒരു വൃദ്ധസദനത്തേക്കാൾ ഉപരിയായി പല കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കുന്ന കമ്മ്യൂണിറ്റി മോഡൽ വളരെ വിജയകരമാണ് അവിടെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നു നല്ല ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നു വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ഉണ്ടാകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ കുട്ടികളെ വളർത്തി വലുതാക്കി അവർക്ക് 18 വയസ്സ് കഴിഞ്ഞാൽ അവർ മുതിർന്ന പൗരന്മാർ എന്ന ലേബൽ കിട്ടിക്കഴിഞ്ഞാൽ അവരുമായി ഉള്ള ബന്ധം പതുക്കെ അടർത്തി മാറ്റി വേറെ വേറെ വീടുകളിൽ വേറെ വറെ ഇടങ്ങളിൽ താമസിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള യാത്രകളിൽ ഏർപ്പെടുകയോ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കുകയോ ആവാം 

എനിക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവിടെയുള്ള വിവിധതരത്തിലുള്ള ചെറുതും വലുതുമായ ജോലികൾ ചെയ്യണമെന്നും ആഗ്രഹമുണ്ട് ഇനിയുള്ള കാലം സമ്പാദിക്കാൻ വേണ്ടിയല്ല ജീവിതത്തിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടാവുന്നതിനും വിവിധതരത്തിലുള്ള ആളുകളെ കാണുന്നതിനും വിശാലമായ ലോകം അനുഭവിച്ചറിയുന്നതിനും ഉള്ള യാത്രയായിരിക്കണം മുന്നോട്ടുള്ള ആഗ്രഹിക്കുന്നു. 

സാമ്പത്തികമായോ മറ്റത്തെങ്കിലും രീതിയിലുള്ള കടങ്ങളും ബാധ്യതകളോ ഇല്ലാതെ ജീവിതത്തിൻറെ അവസാന പാതി അറിവ് തേടിയുള്ള യാത്ര ആയി പരിണമിക്കാൻ ഞാൻ എന്നോട് തന്നെ പ്രാർത്ഥിക്കുന്നു.

ഹൈക്കു കവിതകൾ - ജോസി വർക്കി

 "ഞാൻ മരിച്ചാലും നീ മരിച്ചാലും,

വാട്സാപ്പിൽ ഒരു ദിവസത്തെ അനുശോചനം,

ചിലപ്പോൾ അത് ഏതാനും മണിക്കൂറുകൾ മാത്രമായി തീരാം.

പിന്നെ എന്തിനാണ് നാം ഇങ്ങനെ കലഹിക്കുന്നത്? അതും ഈ ചെറിയ ഗ്രൂപ്പിൽ! 

ഞാൻ ജയിച്ചാലും നീ ജയിച്ചാലും ഒരു നിമിഷത്തെ സന്തോഷം മാത്രം,

പിന്നെ എന്തിനാണ് നമ്മൾ ഇങ്ങനെ വൃഥാ


മത്സരിച്ചു കൊണ്ടിരിക്കുന്നത്? 

അതും,

ഈ ചെറിയ ലോകത്തിൽ??"

(ഹൈക്കു കവിതകൾ - ജോസി വർക്കി)