Tuesday, June 23, 2026

ഫിലിം റിവ്യൂ: ബാലൻ: ദി ബോയ് – തകർന്ന സംരക്ഷണത്തിന്റെ മനഃശാസ്ത്രം

ഫിലിം റിവ്യൂ: ബാലൻ: ദി ബോയ് - തകർന്ന സംരക്ഷണത്തിന്റെ മനഃശാസ്ത്രം


'മഞ്ഞുമ്മൽ ബോയ്സി'നു ശേഷം ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവൻ തിരക്കഥയൊരുക്കിയ 'ബാലൻ: ദി ബോയ്' മനസ്സിനെ ഉലയ്ക്കുന്ന ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്. മുൻ ചിത്രങ്ങളിലെ സൗഹൃദക്കൂട്ടായ്മകളിൽ നിന്ന് മാറി, അമിതമായ മാനസികഭയവും ഉത്കണ്ഠയും ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ശ്വാസംമുട്ടിക്കുന്ന ഒന്നാക്കി മാറ്റുന്നു എന്ന് വളരെ ആഴത്തിൽ ഈ ചിത്രം ചർച്ച ചെയ്യുന്നു.

അമിതമായ ഉത്കണ്ഠയും ഭയവും എങ്ങനെയാണ് ഒരു മനുഷ്യന്റെ യാഥാർത്ഥ്യബോധത്തെ തകിടം മറിക്കുന്നതെന്നും, അത് മക്കളോടുള്ള സ്നേഹത്തെ ഒരു തടവറയായി മാറ്റുന്നതെന്നും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു.

### മിഥ്യാധാരണകളുടെ ലോകം: അമ്മയുടെ മാനസികാവസ്ഥ

അമിത ജാഗ്രതയും (hyper-vigilance) യാഥാർത്ഥ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. കഠിനമായ ഉത്കണ്ഠ ഉള്ളിൽ കൊണ്ടുനടക്കുന്ന, ഒറ്റയ്ക്കായ ഒരു യുവതിയുടെ വേഷം ഫർസാന പാലത്തിങ്കൽ അവിസ്മരണീയമാക്കിയിരിക്കുന്നു. അവർക്ക് പുറംലോകം എന്നത് പ്രവചനാതീതമായ ഒന്നല്ല, മറിച്ച് തങ്ങളെ ഉപദ്രവിക്കാൻ നിൽക്കുന്ന ഒരു ലോകമാണ്.

 > ദൃശ്യഭംഗി (The Visual Metaphor): ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ഉപയോഗിച്ചിരിക്കുന്ന ക്ലോസ്-അപ്പ് ഷോട്ടുകളും കനത്ത നിഴലുകളും അമ്മയുടെ ഭീതിനിറഞ്ഞ മനസ്സിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഒരു വാതിൽ ചാരുന്ന ശബ്ദമോ, ഗേറ്റിനടുത്ത് നിൽക്കുന്ന ഒരു അപരിചിതനോ പോലും സാധാരണ സംഭവങ്ങളായല്ല, മറിച്ച് വലിയൊരു അപകടത്തിന്റെ സൂചനയായാണ് അവർക്ക് അനുഭവപ്പെടുന്നത്.

> നിയന്ത്രണം എന്ന പ്രതിരോധം: സ്വന്തം ഭൂതകാല ആഘാതങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ, അവർ തന്റെ മകനായ ബാലന്റെ (അദിശേഷൻ കെ.ആർ.) ജീവിതത്തിന്മേൽ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ അമിത സംരക്ഷണം അവരുടെ സ്നേഹം മാത്രമല്ല, മറിച്ച് മാനസികമായി തകർന്നുപോകാതിരിക്കാനുള്ള ഒരു പ്രതിരോധം കൂടിയാണ്.

### ബാലനിലെ സ്വാധീനം: പകർന്നു കിട്ടിയ ഉത്കണ്ഠ

കാണാതായ അമ്മയെ തേടിപ്പോകുന്ന മുതിർന്ന ബാലനിലേക്ക് (മുഹമ്മദ് സിനാൻ) കഥ മാറുമ്പോൾ, മാതാപിതാക്കളുടെ ഭയം കുട്ടികളിലേക്ക് എങ്ങനെ പകർന്നുനൽകപ്പെടുന്നു (borrowed anxiety) എന്ന് ചിത്രം വ്യക്തമാക്കുന്നു.

ഭയം മാത്രം നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്നതു കൊണ്ട് തന്നെ, ബാലന്റെ ഓർമ്മകളും വ്യക്തമല്ല. താൻ ജീവിച്ച ലോകം യാഥാർത്ഥ്യമായിരുന്നോ എന്നൊരു തരം മാനസിക അകൽച്ച (derealization) അവൻ അനുഭവിക്കുന്നു. തന്റെ അമ്മയുടെ മിഥ്യാധാരണകളും (delusions) യഥാർത്ഥ സത്യങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള അവന്റെ ശ്രമങ്ങളാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

> സാങ്കേതിക വശം: സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ ഉത്കണ്ഠയുടെ ആക്കം കൂട്ടുന്നു. പേടിപ്പിക്കുന്ന ശബ്ദങ്ങൾക്ക് പകരം, മനസ്സിൽ ഭയം നിറയ്ക്കുന്ന ഒരുതരം താളം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

### വിധിനിർണ്ണയം: 3.5 / 5 സ്റ്റാർ

ട്രോമകൾക്ക് (trauma) ചികിത്സ തേടാതിരുന്നാൽ, അത് മക്കളെ സംരക്ഷിക്കാൻ തീർക്കുന്ന കോട്ടകളെപ്പോലും അവർക്ക് ജീവിതാവസാനം വരെ തകർത്തെറിയേണ്ടി വരുന്ന തടവറകളാക്കി മാറ്റുമെന്ന് 'ബാലൻ: ദി ബോയ്' ഓർമ്മിപ്പിക്കുന്നു.


Monday, November 11, 2024

എൻറെ യാത്ര സ്വപ്നങ്ങൾ!!

കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ പിന്നെ എൻറെ ലോക യാത്ര തുടങ്ങും 

18 വയസ്സുവരെ എങ്കിലും കുട്ടികളോടൊത്ത് മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു 

അതിന്റെ തെറ്റും ശരിയും ശാസ്ത്രീയതയും ഒന്നും എനിക്ക് അറിയില്ല എങ്കിൽ കൂടി കുട്ടികൾക്ക് ഒരു പ്രായം വരെ അവരോടൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് 

മൃഗങ്ങൾ വളരെ നേരത്തെ സ്വയം പര്യാപ്തമാകുന്നു പശുക്കുട്ടിയും ആട്ടിൻകുട്ടിയും ഏതാനും മണിക്കൂറുകൾ കൊണ്ട് അവയുടെ തീറ്റ കണ്ടെത്തുകയും സ്വന്തം കാലിൽ നിൽക്കാൻ ഓടാനും ചാടാനും പ്രാപ്തരാവുകയും ചെയ്യുന്നു


എന്നാൽ മനുഷ്യർ അങ്ങനെ അല്ല അവർ വളരെയധികം കാലം മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് സ്വാശ്രയ ജീവിതം തുടങ്ങാൻ ഏറ്റവും അധികം വൈകുന്ന ജീവി മനുഷ്യൻ ആണെന്ന് തോന്നുന്നു ഇട മനുഷ്യർ ജീവിതാന്ത്യം വരെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് കാണാം. 

അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമ കണ്ടവർക്ക് അതിലെ ഉണ്ണി എന്ന കഥാപാത്രം (കരമന ജനാർദ്ദനൻ ഗംഭീരമായ അവതരിപ്പിച്ച കഥാപാത്രം) ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടാവും.

എത്രയും നേരത്തെ കുട്ടികളെ സ്വതന്ത്രരാക്കി വിടുന്ന വരാണ് നല്ല മാതാപിതാക്കൾ എന്നു പറയാം അതിന് ഒരു പരിശീലനം ആവശ്യമാണ് ചില ജൈവികമായ കാരണങ്ങളാൽ ചില മനുഷ്യർ വളരെ പതിയെ വളരുന്നു പക്വത പ്രാപിക്കുന്നു ഏകദേശം 14 വയസ്സു മുതൽ കുട്ടികൾ സ്വതന്ത്രരായി സ്വാശ്രയരായി വളരുന്നത് കാണാറുണ്ട് 

കേരളത്തിലെ സാഹചര്യത്തിൽ ജനിച്ച ജീവിച്ച കുട്ടികളും ഏകദേശം 17 വയസ്സ് അതായത് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ വിദേശത്ത് പഠിക്കുവാൻ പോവുകയും പഠനത്തോടൊപ്പം ജോലി ചെയ്യുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആരെയും ആശ്രയിക്കാതെ ജീവിക്കുകയും ചെയ്യുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എങ്കിലും ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസമായി നാം കരുതുന്ന ബിരുദം, ബിരുദാനന്തര ബിരുദം വരെ ഒക്കെ പഠിക്കുന്നതിന് 22 വയസ്സ് വരെ അല്ലെങ്കിൽ 24 വയസ്സ് വരെ ഒക്കെ മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരാം. 


കുട്ടികൾക്ക് പ്രത്യേകിച്ചും സാമ്പത്തികമായ പിന്തുണയാണ് ആവശ്യമായ വരിക അവരുടെ പഠനം വസ്ത്രം പാർപ്പിടം ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് മാതാപിതാക്കൾ ആയിരിക്കുമല്ലോ. കേരളത്തിൽ നിന്നും വിദേശത്തേക്ക് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നതിൽ ഏറ്റവും പ്രശംസനാ അർഹമായ കാര്യം അവർ സ്വയം തൊഴിൽ ചെയ്ത് സ്വയം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറാകുന്നു എന്നതാണ് അതുവഴി അവർക്ക് ജീവിതത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും വളരെ വലുതായിരിക്കും 

മനുഷ്യരല്ലാതെ യുള്ള ജീവികൾ മാതാപിതാക്കളും മക്കളും എന്ന ബന്ധം സൂക്ഷിക്കുന്നില്ല പക്ഷേ മനുഷ്യർക്കിടയിൽ മക്കളുടെ ചുമതലയായി കണക്കാക്കുന്നതാണ് മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് ഇത് പുനപരിശോധിക്കേണ്ടതുണ്ട് മക്കൾ അവരുടെ ജോലി തേടി വരുമാനം തേടി അവരുടെ കുട്ടികളെ പോറ്റുന്നതിനായി പ്രവാസം ചെയ്യുമ്പോൾ മറ്റൊടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പറിച്ചു നടപടേണ്ടി വരുമ്പോൾ പലപ്പോഴും സമൂഹത്തിൻറെ വഴി കേൾക്കേണ്ടിവരന്നു. 

ചുറ്റുപാടുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും അവരെ കുറ്റപ്പെടുത്തുന്നുണ്ട് മാതാപിതാക്കളെ അവരുടെ ജീവിതാവസാനം വരെ പായം സന്ധ്യയിൽ സംരക്ഷിക്കുക എന്ന ജോലി മക്കളുടേതാണ് എന്നൊരു സാമൂഹ്യബോധം വളരെ പ്രബലമായി കേരളത്തിലുണ്ട് അതിനാൽ തന്നെ സ്വന്തം ജീവിതം ഹോമിച്ച ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും തിരികെ നാട്ടിലേക്ക് പറിച്ചു നടേണ്ടി വന്ന ആളുകളെ നമുക്കറിയാം അവരുടെ ജോലി ഉപേക്ഷിച്ചും വരുമാനം ഇല്ലാതാക്കിയും നാട്ടിലേക്ക് മനസ്സില്ല മനസ്സോടെ പോരേണ്ടിവരുന്നു 

വയോജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ആരോഗ്യം നിങ്ങൾ സംരക്ഷിക്കുക നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങളുടെ വ്യായാമം ഇവയിലൊക്കെ ശ്രദ്ധ ചെലുത്തുക മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പരിശീലിക്കുക പ്രത്യേകിച്ച് സ്വന്തം മക്കളെ അവരുടെ വളർച്ചയിൽ തടയിടാതെ ഇരിക്കുക അവരെ പറന്നു പോകാൻ അനുവദിക്കുക അവരെ വളരാൻ അനുവദിക്കുക അവർക്ക് അവരുടെ കടമ വരുംതലമുറയോടെ അതായത് അവരുടെ മക്കളോട് ആണ് ഉള്ളത് അവർക്ക് വേണ്ട സുഖസൗകര്യങ്ങളും പഠനസൗകര്യവും ജീവിത നിലവാരവും ഉണ്ടാക്കിക്കൊടുക്കുവാനുള്ള പത്രപ്പാടിൽ അവരെ ഒരിക്കലും തിരിച്ചു വിളിക്കരുത്. ഇതിനായി ശാരീരിക ഒരുക്കം മാത്രമല്ല മാനസികവും വൈകാരികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ് വാർദ്ധക്യകാലത്ത് സ്വന്തം പങ്കാളിയോടൊപ്പം സൗഹൃദത്തോടെ ജീവിക്കാൻ പരിശീലിക്കുക പങ്കാളി മരിച്ചുപോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ നോക്കാനും അതല്ല എങ്കിൽ വിദേശത്ത് ഇരിക്കുന്ന മക്കൾ അവർ അയച്ചുതരുന്ന പണം ഉപയോഗിച്ച് അവർ നിയമിക്കുന്ന ബാലകരോടൊത്ത് സേവകരോടൊത്ത് അല്ലെങ്കിൽ ഹോം നേഴ്സ് പരിപാലകരോടൊപ്പം സൗഹൃദപരമായി പോസിറ്റീവായ ചിന്തകളോട് ജീവിക്കാൻ പരിശീലിക്കുക തയ്യാറെടുക്കുക 


സമൂഹത്തോടും സ്വന്തം മക്കളോടും ചെറുമക്കളോടും ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകർമ്മം എന്നു പറയുന്നത് അവരെ ശല്യപ്പെടുത്താതിരിക്കുക അവരുടെ വളർച്ച തടയാതിരിക്കുക എന്നുള്ളത് തന്നെയാണ് 

വേണ്ടിവന്നാൽ ഒരു വൃദ്ധസദനത്തിലേക്ക് മാറി താമസിക്കുവാൻ സ്വയം തയ്യാറാവക. വൃദ്ധസദനം എന്നു പറഞ്ഞാൽ എന്തോ മോശമായ കാര്യമാണ് എന്ന ധാരണ നമ്മുടെ പൊതു സമൂഹത്തിൽ ഉണ്ട് ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ കേരളത്തിൽ എമ്പാടും ലഭ്യമാണ് ഒരു വൃദ്ധസദനത്തേക്കാൾ ഉപരിയായി പല കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കുന്ന കമ്മ്യൂണിറ്റി മോഡൽ വളരെ വിജയകരമാണ് അവിടെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നു നല്ല ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നു വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ഉണ്ടാകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ കുട്ടികളെ വളർത്തി വലുതാക്കി അവർക്ക് 18 വയസ്സ് കഴിഞ്ഞാൽ അവർ മുതിർന്ന പൗരന്മാർ എന്ന ലേബൽ കിട്ടിക്കഴിഞ്ഞാൽ അവരുമായി ഉള്ള ബന്ധം പതുക്കെ അടർത്തി മാറ്റി വേറെ വേറെ വീടുകളിൽ വേറെ വറെ ഇടങ്ങളിൽ താമസിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള യാത്രകളിൽ ഏർപ്പെടുകയോ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കുകയോ ആവാം 

എനിക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവിടെയുള്ള വിവിധതരത്തിലുള്ള ചെറുതും വലുതുമായ ജോലികൾ ചെയ്യണമെന്നും ആഗ്രഹമുണ്ട് ഇനിയുള്ള കാലം സമ്പാദിക്കാൻ വേണ്ടിയല്ല ജീവിതത്തിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടാവുന്നതിനും വിവിധതരത്തിലുള്ള ആളുകളെ കാണുന്നതിനും വിശാലമായ ലോകം അനുഭവിച്ചറിയുന്നതിനും ഉള്ള യാത്രയായിരിക്കണം മുന്നോട്ടുള്ള ആഗ്രഹിക്കുന്നു. 

സാമ്പത്തികമായോ മറ്റത്തെങ്കിലും രീതിയിലുള്ള കടങ്ങളും ബാധ്യതകളോ ഇല്ലാതെ ജീവിതത്തിൻറെ അവസാന പാതി അറിവ് തേടിയുള്ള യാത്ര ആയി പരിണമിക്കാൻ ഞാൻ എന്നോട് തന്നെ പ്രാർത്ഥിക്കുന്നു.

ഹൈക്കു കവിതകൾ - ജോസി വർക്കി

 "ഞാൻ മരിച്ചാലും നീ മരിച്ചാലും,

വാട്സാപ്പിൽ ഒരു ദിവസത്തെ അനുശോചനം,

ചിലപ്പോൾ അത് ഏതാനും മണിക്കൂറുകൾ മാത്രമായി തീരാം.

പിന്നെ എന്തിനാണ് നാം ഇങ്ങനെ കലഹിക്കുന്നത്? അതും ഈ ചെറിയ ഗ്രൂപ്പിൽ! 

ഞാൻ ജയിച്ചാലും നീ ജയിച്ചാലും ഒരു നിമിഷത്തെ സന്തോഷം മാത്രം,

പിന്നെ എന്തിനാണ് നമ്മൾ ഇങ്ങനെ വൃഥാ


മത്സരിച്ചു കൊണ്ടിരിക്കുന്നത്? 

അതും,

ഈ ചെറിയ ലോകത്തിൽ??"

(ഹൈക്കു കവിതകൾ - ജോസി വർക്കി)

Thursday, September 19, 2024

"കിഷ്കിന്ധാകാണ്ഡം" എന്ന സൈക്കോളജിക്കൽ ത്രില്ലർ (സിനിമാ നിരൂപണം)

ബാഹുൽ രമേശിൻ്റെ തിരക്കഥാ  രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു  സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.  ആസിഫ് അലി , വിജയരാഘവൻ , അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 


കുരങ്ങുകൾ വസിക്കുന്ന കല്ലേപ്പതി റിസർവ് ഫോറസ്റ്റിലാണ് കഥ നടക്കുന്നത്,അവിടെ മുൻ മിലിട്ടറി അപ്പുപ്പിള്ളയും അദ്ദേഹത്തിൻ്റെ മകൻ ഫോറസ്റ്റ് ഓഫീസറായ അജയചന്ദ്രനും താമസിക്കുന്നു. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് നഷ്ടപെടുന്ന സംശയത്തിൽ നിന്നും  കഥ ഓർമ്മയും മറവിയും തമ്മിലുള്ള ഒരൊളിച്ചു കളിയിലൂടെ നിഗൂഢമായ മനഃശാസ്ത്ര നാടകത്തിന്റെ ചുരുളഴിക്കുന്നത് പ്രേക്ഷകർ ഇമ വെട്ടാതെ കണ്ടിരിക്കും.  

നമ്മുടെ കൂടെയുള്ള ഒരാൾ, നമുക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ, രോഗിയായി തീരുക തീരുന്ന അവസ്ഥയിൽ അവരുമായി ഒത്തുപോവുക വളരെ പ്രയാസമാണ്. അത് ശാരീരികമായ രോഗാവസ്ഥ ആണെങ്കിലും മാനസികമായ രോഗാവസ്ഥയാണെങ്കിലും. ഉദാഹരണമായിട്ട് ശാരീരികം ആയിട്ട് ചെവിയുടെ കേൾവി ശക്തി കുറഞ്ഞാൽ പല വീടുകളിലും നമ്മൾ കേൾക്കുന്ന ഒരു ഡയലോഗ് ആണ് "ഈ കഴുതയ്ക്ക് ചെവി കേൾക്കില്ലെ" എന്നത്. ഓർമ്മശക്തി കുറഞ്ഞാലും ഇതേപോലെ പഴി കേൾക്കേണ്ടിവരും 

ഇതിനെയെല്ലാം രോഗം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവസ്ഥ എന്ന് പറയുന്നതാണ്. എല്ലാവർക്കും സംഭവിക്കാവുന്ന "അവസ്ഥകൾ" ശാരീരികമായ അവസ്ഥകൾ, സാമ്പത്തികമായ അവസ്ഥകൾ, മാനസികമായ അവസ്ഥകൾ, വൈകാരികമായ അവസ്ഥകൾ ... ഈ അവസ്ഥയിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളിനെ ചേർത്തുപിടിക്കാനും കരുതലോടെയും കരുണയോടെയും ശ്രദ്ധാപൂർവ്വം സാധിക്കുക എന്നത് വലിയ ചലഞ്ച് തന്നെയാണ്. ഉദാഹരണമായി. പല മാനസിക പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ നമ്മുടെ കുടുംബങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് ഒരുപക്ഷേ സംശയരോഗം ആകാം മറവിരോഗം ആകാം ബൈപോളാർ ഡിസോഡർ ആകാം. ഈ അവസ്ഥ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ, അവരുമായി വഴക്കിടാതെ പരമാവധി ചേർത്തു പിടിക്കേണ്ടതിന്റെ ഒരു നല്ല സൂചനയാണ് "കിഷ്കിന്ധാകാണ്ഡം" എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചത് 

തള്ളിക്കളയുവാനും തള്ളിപ്പറയുവാനും എളുപ്പമാണ് എന്നാൽ ചേർത്ത് നിർത്തുവാനും ചേർത്ത് പിടിക്കുവാനും നമ്മൾ ഏറെ ക്ലേശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മാനസികമായ ചില അവസ്ഥകളിൽ പെട്ടുപോകുന്ന ആളുകളോടൊത്ത് ജീവിക്കുക ദുഷ്കരമാണ്. നമ്മളുടെ കാര്യകാരണ വിശകലനശേഷിയും ബുദ്ധിപരവും യുക്തിസഹവും ആയ വിലയിരുത്തലുകളെയും ഏറെക്കുറെ പൂർണമായി മാറ്റിവയ്ക്കേണ്ട അവസരങ്ങൾ, നമ്മുടെ വീടുകളിലും നമ്മുടെ അടുത്ത സൗഹൃദങ്ങളിലും ഉണ്ടാവാറില്ലേ?  അതുപോലെ ജീവിക്കുന്ന ഒരു മകൻ, ഓർമ്മ ശേഷി നശിക്കുകയും മറവിരോഗം ബാധിക്കുകയും ചെയ്ത ഒരു അച്ഛൻ അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ ഈ സിനിമയിൽ വളരെ മനോഹരമായി, ഉദ്യോഗജനമായി അവതരിപ്പിച്ചിരിക്കുന്നു 

രണ്ടു കാര്യങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാവുക. 

ഒന്നാമത്, എപ്പോഴും സത്യത്തിനു പുറകെ നമ്മൾ തേടി അലയേണ്ടതില്ല എന്ന വസ്തുത. 

ചില സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു മാറ്റത്തിനും കാരണമാകുന്നതും അല്ല. പിന്നെ എന്തിനാണ് നമ്മുടെ ബന്ധങ്ങളെ മുറിക്കുമെങ്കിൽ ബന്ധങ്ങളെ ക്ഷീണിപ്പിക്കുമെങ്കിൽ അത്തരം സത്യങ്ങൾക്ക് വേണ്ടി നമ്മൾ ചികയുന്നത്? ജീവിതത്തിനു മൂല്യവത്തായി ഒന്നും തിരികെ നൽകാത്ത സത്യങ്ങൾ ഉപേക്ഷിച്ചു കളയുക തന്നെ വേണം. ഒരുപക്ഷേ ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി വിസ്മൃതിയിലേക്ക് വലിച്ചെറിയണം. മറവി ചിലപ്പോൾ ഒരു അനുഗ്രഹമായി മാറിയേക്കാം, ചില ഓർമ്മകൾ ചില സമയങ്ങളിൽ മാത്രം നമ്മളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയും ചില മറവികൾ യഥാസ്ഥാനത്ത് സ്വാഭാവികമായി വന്നുചേരുകയും ചെയ്യുന്നതാണ് ചില ബന്ധങ്ങളെ മധുരതരം ആക്കുന്നത് 


പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ചില വൈകല്യങ്ങളെ ചില അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയും ബോധപൂർവ്വം മറന്നു കളയുന്നയും ചെയ്യുന്നത് ബന്ധങ്ങളെ എത്രമാത്രം ഊഷ്മളമാക്കും എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ആവശ്യമില്ലാത്ത ചില സത്യങ്ങളെ ചിക്കി ചികഞ്ഞെടുത്ത് അത് ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ അതുകൊണ്ടുതന്നെ ആ സത്യങ്ങൾക്ക് പുറകെ പോകാതെ മറന്നു കളയാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. 

രണ്ടാമത്, ജീവിതം ഒരു നാടകമാണ് അതിലെ നടീനടന്മാരാണ് നമ്മൾ ഓരോരുത്തരും എന്ന് പണ്ട് വില്യം ഷേക്ക് ഷേക്സ്പിയർ പറഞ്ഞുവെച്ചത്. പലപ്പോഴും ഈ നടനം ശരിയായി നടിക്കാൻ സാധിക്കാത്തവരുടെ ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സ് എടുക്കുമ്പോൾ ഞാനും പറയാറുണ്ട് പെർസോണാ എന്നാൽ മാസ്ക് ഈ പദത്തിൽ നിന്നാണ് പെർസോണാലിറ്റി എന്ന പദം ഉണ്ടാവുന്നത്. ഓരോരോ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നമ്മുടെ മാസ്കുകൾ മാറ്റി മാറ്റി വെച്ച് അഭിനയിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ നല്ല വ്യക്തിത്വം എന്ന് തന്നെ പറയാം. പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കുന്ന ആൾ വീട്ടിൽ എത്തുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയുടെ മുൻപിൽ ആനയായി നടനം ആടാൻ കഴിയണം 

ഈ സിനിമയിൽ അവസാനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ ചില നടനങ്ങൾ നമ്മൾ നടിച്ച് ആടിത്തീർത്തേ മതിയാവൂ. അത് എന്തിന് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആട്ടം അഥവാ നടനം അത്യാവശ്യമാണ്. ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന മട്ടിലുള്ള ഭാവം - ഭാവാഭിനയം വ്യക്തിബന്ധങ്ങളെ കൂടുതൽ സൗന്ദര്യമുള്ളതാക്കും. പങ്കാളിയുടെ കുടുംബാംഗത്തിന്റെ അല്ലെങ്കിൽ അടുത്ത സുഹൃത്തിൻറെ ചില പോരായ്മകൾ ചില കൊച്ചുകൊച്ചു തെറ്റുകൾ, ചില സാത്യങ്ങൾ നമ്മൾ കണ്ടില്ല എന്ന് നടിക്കേണ്ടിയിരിക്കുന്നു 

ഈ നടന മികവാണ് ഒരു കുടുംബത്തിൻറെ, ഒരു സൗഹൃദബന്ധത്തിന്റെ ഒരു ഓഫീസ് ബന്ധത്തിന്റെ ഒക്കെ കാതൽ എന്നു പറയാം. ആ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരും നന്നായി അഭിനയിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. 


അവസാനമായി പറയുകയാണെങ്കിൽ ഈ ലോകത്ത് പരിപൂർണ്ണരായി ആരും തന്നെയില്ല. ഏറിയും കുറഞ്ഞു കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉള്ള മനുഷ്യരാണ് നാം എല്ലാവരും. മറ്റുള്ളവരുടെ പോരായ്മകളെ ചുഴിഞ്ഞ് എടുക്കാതെ ചുഴിഞ്ഞു നോക്കാതെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഒരു അഭിനയതിലകം ആയി നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ആയാൽ, ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കാം അല്ലെങ്കിൽ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി അവശേഷിക്കും.

Tuesday, March 26, 2024

ആത്മാഭിമാനം അഥവാ self esteem


എൻ്റെ അമ്മ അയൽവാസിയോട് കുറച്ച് ഉപ്പ് ചോദിക്കുന്നത് ഞാൻ കേട്ടു.

നമ്മുടെ വീട്ടിൽ ഉപ്പ് ഉള്ളപ്പോൾ എന്തിനാണ് അവരോട് ചോദിക്കുന്നത് എന്ന് ഞാനപ്പോൾ അമ്മയോട് ചോദിച്ചു.


അമ്മ പറഞ്ഞു: "അവർ വളരെ പാവപ്പെട്ടവരാണ്, എപ്പോഴും നമ്മോട് എന്തെകിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ചെറുതെന്തെങ്കിലും അവരോട് ഞാൻ അങ്ങോട്ടും ആവശ്യപ്പെടുന്നു, അപ്പോൾ അവർക്ക് വേണ്ടതെന്തും ഇടക്കിടെ  

നമ്മോട് ചോദിക്കുന്നതിൽ മനഃപ്രയാസമുണ്ടാകില്ല.

മാത്രവുമല്ല, അതേസമയം നമുക്ക് അവരെയും ആവശ്യമുണ്ട് എന്ന് അവരെ തോന്നിപ്പിക്കുകയും ചെയ്യാം.

അതുവഴി നമ്മളിൽ നിന്ന് ആവശ്യമുള്ളതെന്തും ചോദിക്കുന്നത് അവർക്ക് എളുപ്പമാവുകയും ചെയ്യും."🌷


-Habib Ali Jifri-


I heard my mother asking our neighbour for some salt.

I asked her why she was asking them as we have salt at home. 

She replied: “It’s because they are always asking us for things; they’re poor.

So, I thought I’d ask something small from them so as not burden them, but at the same time make them feel as if we need them too.

That way it’ll be easier for them to ask us for anything they need from us.


– Ali al-Jifri