Thursday, October 25, 2007

ചില നിയമ വശങ്ങള്‍ ..

ഇന്നലെ മജീദ് സാറുമായി സംസാരിച്ചപ്പോള്‍ കുറച്ച് നിയമവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രസകരമായി തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.

ഞാന്‍ പ്രീ.ഡിഗ്രി കഴിഞ്ഞപ്പോള്‍ നിയമബിരുദത്തിനു ചേരാന്‍ ശ്രമിച്ചിരിന്നു. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പടിക്കാനായിരുന്നു എന്റെ യോഗം. അവിടെ വച്ച് സഹകരണ നിയമത്തിന്റെ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു പടിക്കാന്‍ എനിക്ക് ഒട്ടും തത്പര്യമുണ്ടായിരുന്നില്ല!! നിയമം എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്ത അരുചി അനുഭവപ്പെട്ടിരുന്ന എനിക്ക് ഇന്നലെ മജീദ് സാര്‍ പറഞ്ഞു തന്ന ചില [താഴെ ക്കുറിക്കുന്നു...] കാര്യങ്ങള്‍ നല്ല രസകരമായിതോന്നി!!



nemo judex in sua causa: "no man is permitted to judge in his own cause".



മതിയായ കാരണം ഇല്ലാതെ ഒരാളെയും കുറ്റം വിധിക്കരുത്.

ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആളുകളെ കുറ്റം വിധിക്കാന്‍ നാമെല്ലാവരും വിദഗ്ധരാണല്ലോ. ഏതു സാഹചര്യത്തില്‍ ആണു മനുഷ്യര്‍ തെറ്റുകളില്‍ പെടുന്നത്??( എല്ലാവര്‍ക്കും എന്തെങ്കിലും കാരണം ഉണ്ടാകും എന്നുള്ളതല്ലെ സത്യം.) ഓഫീസ്സില്‍ ആയലും വീട്ടില്‍ ആയലും പരദൂഷണം ഒരു തീരാവ്യാധിയും പകര്‍ച്ച വ്യാധിയും ആയിത്തീര്‍ന്നിട്ടുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറ്റം പറച്ചില്‍’ നല്ലതല്ല എന്ന്??!! നല്ല നിയമം തന്നെ.



audi alteram partem: "let the other side be heard".



അപരാധിയായി വിധിക്കപ്പെട്ടവനു പറയാനുള്ളതും കൂടി കേള്‍ക്കണം.

ഇതു കേട്ടപ്പോള്‍ യേശു ക്രിസ്തുവിനെയാണ് ഓര്‍മവന്നത്. ഇതൊരു വിധത്തിലുള്ള ഗ്രിഹാതുരത്വം ആണെന്നു പറയാം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ദു:ഖവെള്ളിയും കുരിശിന്റെ വഴിയും മനസ്സില്‍ മായാതെ കിടക്കുന്നു. ഏതൊരു ക്രിസ്ത്യാനിയുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആഴ്ച്ചയാണു ‘ഈസ്റ്ററിനു’ മുന്‍പുള്ള വലിയ ആഴ്ച്ച. കുറ്റം വിധിച്ച് ഭരണാധികാരികള്‍ക്കു മുമ്പില്‍ നിര്‍ത്തിയ യേശുവിനോട് പീലത്തൊസ് ചോദിക്കുന്നുണ്ട് “എന്താണു നിനക്കു ബോധിപ്പിക്കനുള്ളത്?”

സാഹചര്യങ്ങളാണു ഒരു മനുഷ്യനെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. അവന്റെ/ അവളുടെ സ്വഭാവം അല്ലെങ്കില്‍ പെരുമാറ്റം എനിക്കു തീരെ ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ തന്നെ, എന്തു കൊണ്ടാവാം ടി-യാള്‍ അങ്ങിനെ പെരുമാറിയെന്നു നാമാരെങ്കിലും ചിന്തിക്കാറുണ്ടോ ??!! അയാള്‍ വളര്‍ന്ന സാഹചര്യം, വീട്ടിലെ ചുറ്റുപാടുകള്‍ തുടങ്ങിയവ എന്തായിരിക്കാം... മാനസീക പക്വത എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്നതും വളരെ പ്രധാന്യമുള്ളതാണ്.

ഈ സംഭാഷണത്തിനു ശേഷം മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഈ നിയമവശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നു തീരുമാനിച്ചു.

Sunday, October 21, 2007

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

ഒരു മാസം മുന്‍പാണ്‍ സുജയന്റെ അച്ചനു ഹ്രുദയസ്തംഭനം അനുഭവപ്പെട്ടത്. ഉടനെ തന്നെ ത്രിശൂര്‍ കതന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകുകയും പിന്നീട് അമ്രിതയിലേയ്ക്ക് കൊണ്ട് വരികയുമാണുണ്‍ടായത്. ബൈപ്പാസ് ചെയ്യണമെന്നു അന്നുതന്നെ പരയുകയും ഒക്ടോ. 22 നു തീയതി കൊടുക്കുകയും ചെയ്തു. അതിനുവെണ്ടിയാണ്‍ ഇന്ന് അവറ് അമ്രിതയില്‍ വന്നിരിക്കുന്നത്. അവന്‍ വൈകിട്ട് മൊബൈലില്‍ നിന്നും സന്ദേശം അയച്ചിരുന്നു.

ക്കോളേജില്‍ പടിക്കുമ്പൊളേ അച്ചനെ നന്നായി അറിയാം. ജോലി പോലീസ്സില്‍ ആണെങ്കിലും പഞ്ച പാവമായ ഒരു തനി ത്രിശ്ശൂരുകാരന്‍. കോളേജ് കാലത്തിനു ശെഷവും സുജയന്റ്റെ വീട്ടില്‍ ചെല്ലുമ്പൊള്‍ അച്ചന്റെ സൌഹ്രുദമായ പെരുമാറ്റം എന്നെ ആകര്‍ഷിച്ചിരുന്ന്ഉ. ഏറ്റവും ഒടുവില്‍ അജിതയ്ക്കു ജോലിയുടെ കാള്‍ ലെറ്ററ് വന്നപ്പൊള്‍ ചില സംശയം തീര്‍ക്കാന്‍ അച്ചനെ വിളിച്ചിരുന്നു. ഗവ. സര്‍വ്വീസ് കാര്യത്തില്‍ അദ്ദേഹത്തിന്‍ അഗാത ജ്ഞാനമാനുള്ളത്.

സുജയന്റെ അച്ചന്‍ വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിത വ്യാപാരങ്ങളിലേയ്ക്ക് പ്രവേശിക്കട്ടെയെന്ന് പ്രാറ്ത്ദിക്കാം.

Monday, October 15, 2007

വിശുദ്ധ സൌഹ്രുദങ്ങള്‍




ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

കര്‍ത്താവ് എന്റെ ഇടയനാകുന്നു; എനിക്കു ഒന്നിനും കുറവുണ്ടാവുകയില്ല.

പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.

കൂരിരുള്‍താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.

Sunday, October 14, 2007

നാള്‍വഴി – ഒരു ഞായറാഴ്ച

ഇന്നു രാവിലെ 6 മണിക്കെഴുന്നേറ്റു. വീടിനു പുറത്തുകിടന്ന ഒരു ഊണ്‍ മേശയുണ്ടായിരുന്നു. അതു തുടച്ചു വ്രിത്തിയാക്കി ഞാനും അപ്പച്ചനും കൂടി വീടിനകത്തു പിടിച്ചിട്ടു. അമ്മച്ചി രാവിലത്തെ കുറ്ബാനായ്ക്ക് പള്ളിയില്‍ പോയിരിന്നു.

ഞങ്ങള്‍ [ഞാനും മോനും അജിതയും] രണ്ടാമത്തെ കുറ്ബാനയ്ക്കാണ്‍ പോയത്. വിനേഷിന്റെ ബൈക്ക് വാങ്ങി ക്കൊണ്ട് പോയി. ആമ്പലൂറ് വല്യമ്മായിയുടെ വീട്ടില്‍ കയറാതെ പള്ളീല്‍ പോക്ക് പൂറ്ത്തിയകുകേല. അവിടെ കയറി കുറച്ച് നേരം സല്ലപിച്ചു. പള്ളീല്‍ വച്ച് പോളേട്ടനെ കണ്ടിരുന്നു. വികാരിയച്ചനുമായും കുറച്ചുനേരം സംസാരിച്ചു.

വരുന്ന വഴി ‘ധറ്മ്മ ഭാരതി ആശ്രമ’ ത്തിലും കയറി. സി.കാത്രീന്‍ പ്രഭുജ്യോതി ഉണ്ടായിരുന്നു. അവിടെയിരുന്നു കുറച്ചുനേരം സ്വാമിജിയുടെ ഭാരതപര്യടനത്തെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ മാസത്തില്‍ ആശ്രമത്തില്‍ വച്ച് സുധി സ്വമിയുടെ പ്രഭാഷണം ഉണ്ടയിരുന്നതായി സിസ്റ്ററ് പരഞ്ഞു. സുധി സ്വമിയെ ക്ണ്ടിട്ട് കുറെയധികം നാളായി.

തിരികെ വീട്ടില്‍ എത്തി, വസ്ത്രം മാറിയിട്ട് വല്യമ്മച്ചിയുടെ അടുത്തു പോയി. ഇന്നലത്തെ പരിപാടിയുടെ തിരക്കൊഴിഞ്ഞ് എല്ലവരും പോയ് ക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തിരികെ പോന്നു. കുറച്ച് ഷറ്ട്ടും പന്സും കൊണ്ടുപോയി ഇസ്തിരിക്കാരനു കൊടുത്തു. അയാലുടെ ജാഡ കണ്ടാല്‍ ഏതൊ സൂപ്പറ് സ്റ്റാറണെന്നു തോന്നും. ഷറ്ട്ടുകള്‍ വാങ്ങിയിട്ട് നാളെ വന്നുനോക്കൂ.. എന്നൊരു ഡയലോഗ്!! തീരെ സമയമില്ല… പോലും?? തമിഴനാണെങ്കിലും സഹിച്ചല്ലേ പറ്റൂ.

4 മണിക്ക് കുഞ്ഞുമോനോട് വരാന്‍ പറഞ്ഞു. 5.30 ന്റെ ട്രെയിനിനു അവരെല്ലവരും തിരുവനന്തപുരത്തിനു പോകും. ഇത്തവണ അജിതയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു. ഞാനും സ്റ്റേഷന്‍ വരെ പോയി അവരെ വണ്ടി കയറ്റി വിട്ടു.

വീട്ടില്‍ ചെല്ലമെന്നു കവിതയോട് ഏറ്റിരുന്നു. 6 മണികഴിഞ്ഞപ്പൊള്‍ അവിടെയെത്തി. കുറെ നേരം സുരേഷ് കുടുംബവുമായി കത്തിവച്ചു. സുരേഷുമായുള്ള സൌഹ്രുതത്തിന്റെ 10 ആം വാറ്ഷികമാണിത്. ഒരു പക്ഷെ 10 വറ്ഷം മുന്‍പ് ഒരു ഒക്റ്റോബറ് മാസത്തിലാവും ആദ്യമ്മായി കെ.ജി. യെക്കുറിച്ച് ശശിയില്‍ നിന്നും കേള്‍ക്കുന്നത്. അതിനു വളരെ പിന്നെയാണ്‍ സുരേഷിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും…. വളരെ ശേഷം കവിതയെയും!! ഇപ്പൊ അവരില്‍ ആരാണ്‍ ഏറ്റവും നല്ല സുഹ്രുത്ത് എന്നു ചോദിച്ചല്‍ കുഴങ്ങി പോകും. കവിത തയ്യാറാക്കിയ ചപ്പാത്തിയും മീനും [ഇതു ഞാന്‍ പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണേയ്…] കഴിച്ച് പിരിയുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലത്ത സന്തോഷം തോന്നി. നല്ല സുഹ്രുത്തുക്കളെ തന്നു സഹായിച്ച സറ്വേശ്വരനു നന്ദി.

കവിത –കെ.ജി ദമ്പതികളുടെ പുത്രന്‍ ശ്രീരാമിനെ ക്കുറിച്ച് സൂചിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ശരിയല്ല.

Thursday, October 11, 2007

ഒ.എന്.വി കുറുപ്പിന്റെ കവിത -പാഥേയം

എനിക്കു കവിതകള്‍ പണ്ട് മുതലേ ഇഷ്ടമാണ്. നല്ല ഈണത്തില്‍ ചൊല്ലനറിയാവുന്ന ചില സുഹ്രുത്തുക്കള്‍ മണ്ണുത്തി ക്യാമ്പസ്സില്‍ ഉണ്ടായിരുന്നു. ഭാരതീയവും, അഗസ്ത്യഹ്രിദയവും മനോഹരമായി പാടുമ്പോള്‍ മനസ്സ് ഏതോ വിദൂരത്തെ സ്വസ്തതയിലേയ്ക്ക് ഓടിയണയുന്ന പോലെ.

കണ്ടുമുട്ടുക, പരിചയപ്പെടുക, സ്നേഹിക്കുക.... വേറ്പിരിയുക!! ഇതല്ലേ ജീവിത നിയമം. ശ്രീ. ഒ. എന്‍. വി ഈ കവിതയിലൂടെ വേറ്പാടിന്റെ വേദനകള്‍ വരച്ചുകാട്ടുന്നു.

“വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍!-നമ്മളും
പിരിയുന്നു യാത്ര തുടരുന്നു

മായുന്ന സന്ധ്യകള്‍മടങ്ങിവരുമോ- പാടി
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു...” (പാഥേയം)

ഈ വരികള്‍ ഞാന്‍ ‘അരുവിക്കരക്കാരന്റെ’ ബ്ലോഗ്ഗില്‍ നിന്നും കടം വാങ്ങിയതാണ്... പെട്ടെന്ന് വായിച്ചിട്ട് തിരികെ തരുമല്ലോ!!

ശംഖുപുഷ്‌പം – ഒരു ഗ്രിഹാതുരത്വം ഉണറ്ത്തുന്ന പുഷ്പം.


♪ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്
‍ശകുന്തളേ നിന്നെ
ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍
മരവുരി ഞൊറിയുമ്പോള്
‍ശകുന്തളേ നിന്നെ
ഓര്‍മ്മവരും
ശകുന്തളേ .. ശകുന്തളേ ... ♪

Tuesday, October 09, 2007

പെരൂമ്പിള്ളിയില്‍ മലമ്പാമ്പ് ...

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് പെരുമ്പിള്ളി -പാടത്തുകാവു റോഡില്‍ ചാത്തങ്കേരി പടിയില്‍ ഒരു ‘പെരുമ്പാമ്പ്’ ഇഴഞ്ഞു നീങ്ങുന്നത് വഴിയാത്രക്കരില്‍ ആരോ ശ്രദ്ധിക്കുകയും അടുത്തുള്ള ഇടമറ്റത്ത് വിനേഷിന്റെ വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. സര്‍വശ്രീ വിനേഷ്, സജീവ് എന്നിവര്‍ സ്തലത്തെത്തി പാമ്പിനെ കണ്ട് ഫോട്ടോ എടുത്തശേഷം വളരെ ബഹുമാനത്തോടെ പറഞ്ഞയച്ചു!!

ഇവര്‍ രണ്ടുപേരും ജന്തുസ്നേഹികളാണെന്ന വിവരം വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ.

മുകളില്‍ കൊടുക്കുന്ന ഫോട്ടൊയ്ക്ക് ശ്രീ.വിനേഷ് മേനോനോട് കടപ്പാട്.

രഹസ്യം . . .പരസ്യം . . .പരമരഹസ്യം

എന്തെങ്കിലും രഹസ്യം അറിഞ്ഞല്‍ അതു മനസ്സില്‍ കാത്തു സൂക്ഷിക്കാന്‍ സാധിക്കുമോ? വളരെ ബുദ്ധിമുട്ടാണ്. അല്ലേ. എനിക്കു ഭയങ്കര ബുദ്ധിമുട്ടാണ്. ആരോടെങ്കിലും ഒരാളോട് പറയുന്നതു വരെ അതു മനസ്സില്‍ കിടന്നു ചുറ്റിക്കളിക്കാന്‍ തുടങ്ങും. ഇപ്പൊ പിന്നെ ഭാര്യയുണ്ട് കേള്‍ക്കാന്‍ . .

എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ എന്തെങ്കിലും രഹസ്യങ്ങള്‍. നാം പരമരഹസ്യം എന്നു കരുതുന്നവ ചിലപ്പോള്‍ മറ്റെല്ലവരും അറിഞ്ഞിരിക്കും. കുറഞ്ഞത് ഒരാളെങ്കിലും . . . എന്നിട്ട് ഒന്നും അറിയത്ത പോലെ പെരുമാറും. സമ്മതിക്കണം, അങ്ങിനെ അഭിനയിക്കുന്ന ആളെ. എനിക്കു വലിയ ബുദ്ധിമുട്ടാണ് ഇമ്മതിരി അഭിനയം. എങ്ങിനെയെങ്കിലും എന്റെ കയ്യില്‍ നിന്നും പുറത്തുവാരും.

ഇതിവിടെ പറയാന്‍ കരണം, ഈയിടെ ചിലര്‍ പരമരഹസ്യമായി ബ്ലോഗ്ഗില്‍ ഇറങ്ങിയിട്ടുണ്ട്. കണ്ണടച്ച് പൂച്ച പാലു കുടിക്കുന്നപോലെ ഒരു ‘ബ്ലോഗ്ഗിങ്’ .. ശ്ശ് ശ്ശ് . . ആരും കാണുണില്ലാലോ, ല്ലേ!!

സത്യമായിട്ടും ഞാനൊന്നും കണ്ടിട്ടില്ല... കേട്ടിട്ടില്ല... അറിഞ്ഞിട്ടുമില്ലേ... രാമ രാമ ...

Sunday, October 07, 2007

ക്രീഡകള്….

ഉറക്കം, കുളി ….ഇവ രണ്ടും ആണ്‍ എനിക്കു ഏറ്റവും പ്രീയപ്പെട്ട ഇഷ്ട വിനോദങ്ങള്‍.
ഉറക്കം പല വിധത്തിലുണ്ട്. കമഴ്ന്നു കിടന്ന്, മലറ്ന്നു കിടന്ന്, ചരിഞ്ഞു കിടന്ന്, ചക്രം പോലെ, പുതച്ചു മൂടി, കൂറ്ക്കം വലിച്ച്, കെട്ടി പിടിച്ച്, … അങ്ങിനെ അങ്ങിനെ പല വിധേന. ഒരു ദിവസം ആറ്ഷ മോള്‍ മുട്ട് കുത്തി തല തഴ്ത്തി വളഞ്ഞു നിന്ന് ഉറങ്ങുന്നതു കണ്ടു. അപ്പോ അങ്ങിനേം ഉറങ്ങാം എന്നു മനസ്സിലായി…
ഉറക്കം ഒരു വിധത്തില്‍ ഒരു മരണം തന്നെയല്ലേ?? എനിക്കങ്ങിനെയാണു പലപ്പൊഴും തോന്നിയിട്ടുള്ളത്. ഒന്നും അറിയാത്ത അവസ്ത… ജീവിതം കുറെ നേരത്തേയ്ക്ക് ഇല്ലാതെയാവുന്നു. ജീവിതത്തിന്റെ സുഖവുമില്ല!! ദു:ഖവുമില്ല!! ഹായ്.. എന്തൊരു ആനന്ദകരമായ അവസ്താ….. ദൈവത്തോട് ഒന്നേയുള്ളൂ പ്രാറ്തന…. എന്റെ ഉറക്കം കെടുത്തല്ലേ… ഭഗവാനേ!!
കുളി ശുദ്ധിയ്ക്കു വേണ്ടിയാണെന്നണു വയ്പ്പ്. പക്ഷെ അങ്ങിനെയാണോ?? കുളി ഒരു ക്രീഡയണ്‍… മുങ്ങിക്കുളി, നീന്തിക്കുളി, കോരിക്കുളി, മുറിയിലെ കുളി, ഷവറ് കുളി, മഴ ക്കുളി ഇങ്ങനെ എത്ര തരം. ഞാനിപ്പോള്‍ നഗരത്തിലെ ജോലികഴിഞ്ഞ് തിരികെ എന്റെ ഗ്രാമത്തിലുള്ള വീട്ടില്‍ പാഞ്ഞെത്തുന്നത് ഈ കുളിയുടെ സുഖം മോഹിച്ചാണ്‍. ഇവിടെ വന്ന് ഇഷ്ടം പോലെ വെള്ളം കോരി ഒഴിച്ച് നീളത്തില്‍ ഒരു കുളി പാസാക്കുമ്പോള്‍ ജോലിയുടെ എല്ലാ നൊമ്പരങ്ങളും പമ്പ കടക്കും. കിണറ്റ് വെള്ളത്തിന്റെ സുഖം വാട്ടറ് അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിനു നല്‍കാനാവില്ല..

ഈ കുളി കണ്ടുപിടിച്ച മഹാത്മാവിനെ സമ്മതിക്കണം!!??

ഞാനിവിടെ ഒറ്റയ്ക്കല്ല!!

മിനിയാന്ന് രാത്രി 11 മണിയ്ക്ക് സജീവ് ആണ്‍ വിളിച്ചു പറഞ്ഞത്. ഞാന്‍ ആമ്പല്ലൂര്‍ അമ്മായിയുടെ വീട്ടില്‍ ആയിരുന്നു. ഊണു കഴിച്ച് കുറച്ചു നേരം ടി.വി. കണ്ടിരുന്ന ശേഷം ഉറങ്ങാന്‍ കിടന്നു. നല്ല ഗാഡനിദ്രയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ആണ്‍ സജിയുടെ ഫോണ്‍ വന്നത്. വിനേഷിന്റെ വീട്ടിനു മുമ്പില്‍ ഒരു ‘മലമ്പാമ്പ്’ !! അതായത് എന്റെയും വീടിന്റെ മുമ്പിലായി വരും. 8 -10 അടി നീളമുള്ള നല്ല തറവാടി സാധനം. രാത്രി 11 മണിയ്ക്ക് എന്തോ ചെയ്യാന്‍?? നേരില്‍ കണ്ടു സലാം പറഞ്ഞ് സജിയും വിനേഷും പോയി കിടന്നുരങ്ങി. പാവം ‘കിങ് കോബ്ര’ എങ്ങോട്ട് പോയോ എന്തോ??

എനിക്കിപ്പം വളരെ ധൈര്യം തോന്നുന്നു… ഞാനിവിടെ ഒറ്റയ്ക്കല്ലാ.. എന്റെ പ്രിയ സുഹ്രുത്ത് ‘മലമ്പാമ്പും’ പിന്നെ പഴയ സുഹ്രുത്തുക്കള്‍ 2 രണ്ട് ‘മഞ്ഞ ചേരകളും’ കൂട്ടിനുണ്ട്. പാമ്പ് ദൈവം ആണ്‍. കുണ്ടലിനി ശക്തി ആണ്‍. അതുകൊണ്ടാണല്ലോ നാരായണ ഗുരു ‘ആട് പമ്പേ .. പുനം തേടു പമ്പേ ..’ എന്നു പാടിയത്. ഞാന്‍ പലപ്പോഴും പാമ്പിനെ സ്വപ്നം കാണാറുണ്ട്. പാമ്പുകള്‍കകത്ത് ഇടപ്പെട്ടുപോയ ഞാന്‍…. ഭാഗ്യത്തിനു സ്വപ്നം നീളുന്നതിനു മുമ്പേ ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കും. പാമ്പിനെ സ്വപ്നം കാണുന്നത് ഭോഗപ്രതീകമാണെന്ന് ‘ഫ്രോയിടു’ പറയുന്നു. [നടക്കാന്‍ ശ്രമിക്കുമ്പോള്‍ കാലു വയ്ക്കാന്‍പോലും ഇടം കൊടുക്കാതെ ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍!! ഹയ്യോ!!]

നിറവേറപ്പെടാതെ അന്തരാത്മാ‍വില്‍ കിടക്കുന്ന ആഗ്രഹങ്ങളാണ്‍ ആശയമായി / സ്വപ്നമായി കടന്നു വരുന്നത്.

Monday, October 01, 2007

Jalsa – 2 : പങ്കജ് ഉദാസിന്റെ ഗസല് സന്ധ്യ...


കൊച്ചിയിലെ ‘ജത്സാ’ സംഗീത പരിപാടിയുടെ രണ്ടാം ഭാഗം ഇന്നലെ [ഞായറാഴ്ച്ച] തിരുവനന്തപുരത്തുവച്ചയിരുന്നു. പണ്ടിറ്റ് ജസ്.രജ് ജിയുടെ മകള്‍ ‘ദുറ്ഗ്ഗാ ജസ്.രാജ്’ ഇന്റെ നേത്രുത്ത്വത്തിലുള്ള Indian Music Academy യുടെ ആഭിമുഖ്യത്തില്‍ ‘ഐഡിയാ മൊബൈല്‍’ sponser ചെയ്യുന്ന പരിപാടിയാണ്‍ ‘ജത്സാ’. ജത്സായെന്നാല്‍ ആഘോഷമെന്നും കച്ചേരിയെന്നും അറ്ഥമുണ്ട്.
പങ്കജ് ഉദാസിന്റെ ഗസല്‍ സന്ധ്യ ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ഗസല്‍ പൂറ്ണമായി ആസ്വദിക്കണമെങ്കില്‍ ഹിന്ദിയോ ഉറ്ദ്ദുവോ അറിഞ്ഞിരിക്കണം. ഇതു രണ്ടുമറിയില്ലെങ്കിലും ഗസല്‍ എനിക്കു പണ്ടേ താല്പര്യമുള്ള കാര്യമാണ്.


ദു:ഖം മനസ്സില്‍ കാടുപിടിക്കിമ്പോള്‍ ഏകന്തതയിലിരുന്ന് ഗസലുകള്‍ കേള്‍ക്കുന്നതു ആശ്വാസം തരുമെന്നാണ്‍ എനിക്കു തോന്നിയിട്ടുള്ളത്.