Showing posts with label സൌഹൃദം. Show all posts
Showing posts with label സൌഹൃദം. Show all posts

Monday, August 24, 2009

ഋതു: a movie by ശ്യാമ പ്രസാദ്‌ - Seasons change - Do we?

ഇന്ന് വെള്ളിയാഴ്ച്ചയായിരുന്നു.

ഓഫീസില്‍ വലിയ തിരക്കില്ലായിരുന്നു. 11 മണിക്ക് ഒന്ന് പുറത്തിറങ്ങി നേരെ 'സരിത' തീയറ്ററില്‍ പോയി മാറ്റിനിക്ക് ഒരു ടിക്കറ്റ്‌ എടുത്തു.

ഋതു - ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം. (ആ ഒരു കാരണം മാത്രമായിരുന്നു പ്രചോദനം.)

ഉച്ചക്ക് ഭാര്യയെ വിളിച്ചു അനുവാദം വാങ്ങി.

കൃത്യം 2.50 -നു ഓഫീസില്‍ നിന്നും ഇറങ്ങി, സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീയറ്ററില്‍ എത്തി.

കൊള്ളാം.... നല്ല സിനിമ [ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍]

മൂന്നു യുവാക്കളുടെ സൌഹൃദത്തിന്റെ കഥ, വളരെ മനോഹരമായി പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ.
സണ്ണി എന്ന കഥാപാത്രം ഇത് നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു!!
ശ്യാമ പ്രസാദ്‌ പറയുന്നത് തിരുവനന്തപുരംകാരായ മൂന്നു യുവാക്കളുടെ സൌഹൃദത്തെകുറിച്ചാണ്.

എന്തായാലും മൂന്നു പേരുടേയും സൌഹൃദത്തിന്റെ ഗാഡത വരച്ചു കാണിക്കുന്നതില്‍ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. (അങ്ങിനെ ഒരു അടിച്ചുപൊളി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ആരും കൊതിക്കും)



രണ്ടു യുവാക്കളുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന 'വര്‍ഷ ജോണ്‍' എന്ന കഥാപാത്രം റിമ കല്ലിങ്ങല്‍ നന്നായി ചെയ്തിരിക്കുന്നു. റിമക്ക് അഭിനയ രംഗത്ത് നല്ല ഭാവി ഉണ്ട്. ഇതുപോലെ സ്മാര്‍ട്ട്‌ ആയ പെണ്‍കുട്ടികള്‍ ഇന്ന് നാട്ടില്‍ കുറവാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ പീഡനങ്ങളും/വാണിഭങ്ങളും എത്ര കുറഞ്ഞേനെ!! എല്ലാം ഒരു സ്വപ്നജീവികള്‍ പോലത്തെ പെണ്‍കുട്ടികള്‍. 'ഏതു ട്രാപ്പിലും വീഴാന്‍ ഞാന്‍ റെഡി' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചപോലെ നടന്നു പോകുന്ന പ്ലസ്‌-2 കുഞ്ഞുങ്ങള്‍. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ചൊക്കെ സ്മാര്‍ട്ട്‌ ആവണം.

സിനിമ തുടങ്ങുന്നതേ നല്ല വര്‍ണ്ണശബളമായിട്ടാണ്. മനോഹരമായ 'പെയിന്റിങ്ങ്സ്' പോലെ പ്രകൃതി സൌന്ദര്യം ക്യാമറമാന്‍ ഒപ്പി എടുത്തിരിക്കുന്നു.

ഇടയ്ക്കു അല്പം കമ്യൂണിസം കലര്‍ത്തിയത് എന്തിനാണെന്ന് മനസിലായില്ല. അതൊഴിവാക്കികൂടായിരുന്നോ? കുടിയൊഴിപ്പിക്കലും ജന്മിത്വവും ഒക്കെ??!! എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നി. ആ തടിയനായ ബെയററും, ആ ഇടിയും, ചതഞ്ഞ മുഖവും ഒക്കെ കാട്ടി ചുമ്മാ അനാവശ്യമായ കമ്യൂണിസ്റ്റ്‌ പ്രേമം നടിക്കുന്നത്‌ പോലെ തോന്നി.

ശരത്തിന്റെ അച്ഛന്‍ മരിക്കുന്ന സീന്‍ വേണ്ടത്ര ജീവസുറ്റതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ആ സീന്‍ കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ചിരിക്കുന്നത് കേട്ടു!!

പുതിയ മുഖങ്ങള്‍ തിരഞ്ഞെടുത്തതിന് ശ്യാമ പ്രസാദിന് അഭിനന്ദനങ്ങള്‍. (മലയാളത്തിലെ സ്ഥിരം മുഖങ്ങള്‍ -ഗോഷ്ടികളും -കണ്ടു മടുത്തു.) എല്ലാവരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നിരിക്കുന്നു. ശരത്തും, സണ്ണിയും, വര്‍ഷയും എല്ലാം... മലയാള സിനിമയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

സൗഹൃദം, സാഹിത്യം, യുവത്വം, വര്‍ണ്ണം, സൌന്ദര്യം..... എല്ലാം ഒത്തു ചേരുന്ന ഒരു പ്രമേയം. മൊത്തത്തില്‍ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു. മറ്റുള്ളവര്‍ക്ക് 'റെക്കമെന്റ്' ചെയ്യാന്‍ ഞാന്‍ തുനിയില്ല. അതിനാലാണ് ഞാന്‍ തനിയെ പോയത്... ഭാര്യയെപോലും കൂട്ടാതെ!! എനിക്കറിയാം ചില സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാകും. പക്ഷെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ അവര്‍ (സിനിമ കണ്ടു കഴിഞ്ഞു) വന്നു എന്നെ തല്ലും. ഉദാ: Mr. & Mrs. Iyyer by Aparna Sen, Life is Beautiful by Roberto Benigni.

സിനിമ കാണുന്നെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ദയവായി സി.ഡി കാണരുത്. അതുപോലെ തന്നെ മൊബൈല്‍ ഓഫ്‌ ചെയ്തു വച്ച് കാണണം. (ഇത് ഏതു സിനിമയ്ക്കും ബാധകം)

Thursday, May 14, 2009

ഗുരു നിത്യചൈതന്യയതി - ഒരു സ്മരണാഞ്ജലി.

ഞാന്‍ പുസ്തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്നേഹി. കത്തുകളിലൂടെ ഞങ്ങള്‍ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്മിതം എന്റെ കണ്മുന്‍പില്‍ ഇപ്പോഴും ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സമാധിദിനം (മെയ്‌ 14 ) ആണ്.

ഞാന്‍ പരിചയപെട്ട ഗുരു പുസ്തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വര്‍ഷം മുന്‍പ് 'മലയാള മനോരമ' ദിനപത്രത്തില്‍ 'പടിപ്പുര' സപ്ലിമെന്റില്‍ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതില്‍ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണം ചെയ്തിരുന്നത് കണ്ട് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൌഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകള്‍. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുകള്‍ക്ക് എത്രമാത്രം എഴുത്തുകള്‍ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ [പടിപ്പുരയില്‍] തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്നേഹവലയത്തിനു മുന്‍പില്‍, അങ്ങയുടെ പാദാരബിന്ദങ്ങളില്‍ ഞാന്‍ മനസ്സാ നമസ്കരിക്കുന്നു.

എനിക്ക് യേശുവിനെ, ഫ്രാന്‍സിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.

ഗുരു നിത്യ 1999-ഇല്‍ എഴുതിയ ഒരു കത്തില്‍ നിന്നും:

പ്രീയപ്പെട്ട ജോസി വര്‍ക്കി അറിയുന്നതിന്,

'സ്നേഹസംവാദം' വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക. [ഒരു പക്ഷി ചുണ്ടില്‍ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു] അതിനറിഞ്ഞുകൂട എന്തിനാണ് വായില്‍ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോള്‍ അത് താഴെ ഇടും. അപ്പോള്‍ ധ്യനതിലായി എന്നര്‍ത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയില്‍ എന്റെ പുസ്തകങ്ങള്‍ വരാതിരിക്കുകയില്ല. ഇപ്പോള്‍ എല്ലാ മാസവും ഒരു പുസ്തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്‌. ഒരു ചെറിയ പുസ്തകം അയക്കുന്നു. സ്നേഹത്തോടെ,

ഗുരു നിത്യ.

ഇവിടെ ഗുരു സ്നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോള്‍ നമുക്ക് ആ സ്നേഹം ശരിക്കും അനുഭവിക്കാന്‍ കഴിയും. ഒരു പ്രണയിനിയുടെ സ്നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയതാണ് മുകളില്‍ കൊടുത്തത്. ഞാന്‍ അന്നൊക്കെ പോസ്റ്റ്‌മാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കുറിച്ചിടും. ചിലപ്പോള്‍ ആ പുസ്തകത്തിനെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നതു. ഞാന്‍ ഒരു കാര്‍ഡ് ഇട്ടാല്‍ നാലാം ദിവസം 'ഫേണ്‍ഹില്ലില്‍' നിന്നും മറുപടി വന്നിരിക്കും,, തീര്‍ച്ച. (എനിക്ക് ഇന്നേവരെ ഇത്ര ആത്മാര്‍ഥത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.)

പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായമങ്ങള്‍ ആയി ചുരുങ്ങുകയും ചെറുപ്പത്തില്‍ അമ്മച്ചി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തില്‍ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാന്‍ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

P.S : അടുത്തിടെ പള്ളിയില്‍ കുര്‍ബാനക്കിടെ കേട്ട ഒരുമനോഹര ഗാനത്തിന്‍റെ ഈരടികള്‍ ഞാനിവിടെ ചേര്‍ക്കട്ടെ: "ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്നേഹിക്കാന്‍ എന്ത് വേണം???. . . . ."

Friday, February 27, 2009

ഗാന്ധിജിയുടെ സ്ത്രീ സൌഹൃദങ്ങള്‍. . .

സ്ത്രീ-പുരുഷ ബന്ധങ്ങളെ ക്കുറിച്ച് ഞാന്‍ ഒരു ബോളഗ് എഴുതിയിരുന്നു. [ഇവിടെ ഞെക്കുക] കുറെ പേര്‍ വായിച്ചു. കുറച്ചു പേര്‍ 'കമന്റ്' എഴുതി. അധികവും 'അനോണി' ??? കൂടുതല്‍ ചര്ച്ച വേണമെന്നു ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ [തുറന്ന] അഭിപ്രായം പെരുവച്ചോ അനോണിയായോ എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു എന്തിനെ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന്. ഞാന്‍ എന്തെങ്കിലും തെറ്റായി എഴുതി എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നു.
പല പെണ്‍കുട്ടികളും ഈ 'പുരുഷ മനസ്സു' കാണുന്നില്ല. അറിയാതെ അടുക്കുന്ന സൌഹൃദങ്ങള്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇതാണ്. ശുദ്ധ സൌഹൃദം എന്ന് കരുതി അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ 17-18 വയസ്സുള്ള പെന്കുട്ടികലെന്കിലും ഇതു മനസ്സിലാക്കട്ടെ.
സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. നല്ല ചൂടന്‍ പാല്‍ പായസം കണ്ടാല്‍ എന്റെ വായില്‍ വെള്ളമൂറും. അതുപോലെ നല്ല ജിലേബി കണ്ടാലും. അത് പ്രകൃതിയുടെ നിയമമാണ്. അത് പോലെ എന്റെ കഴിഞ്ഞ ബ്ലോഗ്ഗില്‍ പറഞ്ഞ കാര്യങ്ങളും മനുഷ്യന്റെ അടിസ്ഥാന വാസന തന്നെ!
എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. അഭിപ്രായം നല്ല രീതിയില്‍ എഴുതിയ 'ആര്യന്‍' എന്ന ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍. ഒര്‍ജിനല്‍ പോസ്റ്റ് ദാ ഇവിടെ!!
മിഥ്യാ ധാരണകളും കപട സദാചാര ബോധവും ആണ് കേരളത്തില്‍ ഇന്നു നാം കാണുന്ന ലൈംഗീക ആരാജകത്വതിനും കൌമാര പീഡനങ്ങള്‍ക്കും കാരണം. വെളിച്ചമേ നയിച്ചാലും!!!

Tuesday, February 24, 2009

പരിശുദ്ധ(Platonic)സ്ത്രീ-പുരുഷ സൌഹൃദം സാധ്യമാണോ?

ഞാന്‍ കോള്ളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി യാതൊരു സൌഹൃദവും സ്ഥാപിക്കതിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ആ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പെടാപാടു പെട്ടിരുന്ന ഞങ്ങള്ക്ക് അവന്‍ ഒരത്ഭുത മനുഷ്യനായിരുന്നു ആദ്യമാദ്യം. മിക്കവാറും പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നവന്‍. ഞങ്ങള്‍ ലേഡീസ് ഹോസ്റെലിനു മുന്‍പില്‍ വായിനോക്കാന്‍ പോകുമ്പൊള്‍ ആശാന് യാതൊരു താല്‍പര്യവും ഇല്ല!! വളരെ സീരിയസ്സ്!! അങ്ങിനെ കാലം കഴിഞ്ഞു പോയി. ഒരിക്കല്‍ കള്ളന്റെ പൂച്ച് പുറത്തായി. ഹോസ്റ്റലില്‍ അത് പാട്ടായി. ആള്‍ക്ക് താത്പര്യം സ്വവര്‍ഗത്തോടാണ്!!! ചെറിയ ചെറിയ സൂചനകള്‍,,, അതാണ്‌ അവന് പെണ്‍കുട്ടികളോട് സൌഹൃദം കൂടാനോ സല്ലപിക്കാനൊ താല്പര്യമില്ലാത്തത്!!! (കള്ളി വെളിച്ചത്തായി) ഗുണപാഠം: സാധാരണ ആണാണെങ്കില്‍ പെണ്ണുങ്ങളുമായി അടുക്കും. അത് സഹജ വാസന ആണ്.
ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന എന്റെ ഒരു സുഹൃത്തിനു മറ്റൊരു പെണ്‍കുട്ടിയുമായി കലശലായ 'സൌഹൃദം' - ഫോണ്‍ താഴെ വയ്ക്കുന്നില്ല,,,,,,,,,,, ഇ-മെയില് പെരുമഴ..... പത്തുവര്‍ഷം ഒരു കുഴപ്പവും ഇല്ലാതെ ജീവിച്ച ഇതിയാന് ഇതെന്നാ പറ്റി?? ഭാര്യ വഴക്കായി, ബഹളമായി... ജീവിതം താളം തെറ്റി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം: ഒരു സുന്ദരിയെ കണ്ടാല്‍ നോക്കി വെള്ളം ഇറക്കാത്ത പുരുഷന്മാര്‍ ഉണ്ടാവുമോ? എന്റെ സ്വഭാവം വെച്ചു ചിന്തിച്ചു പോയതാണേ. തുറന്നു പറഞ്ഞാല്‍, എനിക്കിതു വരെ ഒരു പെണ്ണിനെ പോലും രതിയുടെ മണമില്ലാതെ നോക്കാനായിട്ടില്ല!! സത്യം... എത്ര വിശുദ്ധ സൌഹൃദം എന്ന് പറഞ്ഞാലും അവസാനം ചെന്നെത്തുന്നത് രതിസ്മരണയില്‍ ആണ്. (എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണെന്ന് ഞാന്‍ വിചാരിക്കുന്നു) പക്ഷെ ആരും ഇതു പുറത്തു കാണിക്കാരില്ലെന്നു മാത്രം. മാത്രവുമല്ല ഞാന്‍ ശുദ്ധന്‍/സല്‍സ്വഭാവി എന്ന ഭാവം നടിക്കുകയും ചെയ്യും.
എന്നാല്‍ ഒരു പുരുഷന് സ്ത്രീയോടോ മറിച്ചും ശാരീരികാകര്‍ഷണം തോന്നുന്നത് തികച്ചും പ്രകൃതിജന്യം ആണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യവംശം അന്യം നിന്നും പോകാതിരിക്കാന്‍ ഈശ്വരന്‍ സൃഷ്ടിച്ച ഒരു മാര്‍ഗ്ഗമാണ് കാമവാസന. അങ്ങിനെ ഒരു ആകര്‍ഷണം ഇല്ലാതിരുന്നെങ്കില്‍ വംശം നിലനിര്‍ത്താന്‍ 'ക്ലോണിംഗ്' തന്നെ ആശ്രയിക്കേണ്ടി വന്നേനെ. എനിക്ക് ഒരു സ്ത്രീയെ കാണുമ്പോള്‍ ആദ്യം തോന്നുന്നത് ലൈംഗീകാകര്‍ഷണം തന്നെയാണ്. പിന്നെ ബോധമനസ്സില്‍ നിന്നും നിര്ദ്ദേശം വരുന്നു: അത് നിന്റെ അമ്മയാണ്, സഹോദരി ആണ്, സുഹൃത്താണ്, സഹപ്രവര്‍ത്തക ആണ്, ,,, നമ്മുടെ സാമൂഹ്യനിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് അപ്പോള്‍ തന്നെ മനസ്സില്‍ ഉയര്ന്നു വന്ന പ്രഥമവികാരം അപ്രക്ത്യക്ഷമാകുന്നു. (ഇതു എന്റെ മാത്രം ഒരു മാനസീക അവസ്ഥയോ രോഗമോ ആവാം)
പല സുഹൃത്തുകളും ഉള്ളിലെ ആശ മനസ്സില്‍ അടക്കി കൊണ്ടു നടക്കും. ഞാന്‍ മാന്യന്‍/സല്‍സ്വഭാവി എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചും കൊണ്ടു. എന്നിട്ടോ, അവസാനം പോയി കുഴിയിലേക്ക് കാല്‍വഴുതി വീഴും... പ്രഷര്‍ കുക്കര്‍ ചീറ്റുന്നത് പോലെ. . . .(അതാണെന്ന് തോന്നുന്നു എന്റെ സുഹൃത്തിനും സംഭവിച്ചത്) 'മര്യാദാരാമന്മാര്‍' എന്ന് നമുക്കിവരെ വിളിക്കാം. പിന്നെ നമ്മുടെ നാട്ടിലെ 'ഹിപ്പോക്രസി സംസ്കാരം' ഇതിനൊക്കെ വഴിവയ്ക്കുന്നുണ്ട്‌. അതായത് പകല്‍ വെളിച്ചത്തു ഒരു പെണ്‍കുട്ടിയുമായി അടുക്കാന്‍ ആരെയും സമ്മതിക്കില്ല, നമ്മുടെ സമൂഹം. (ഞാനടക്കം) എനിക്ക് ജീവിതതിലുട നീളം (ഇന്നും) ധാരാളം പെണ് സുഹൃത്തുക്കള്‍ ഉണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. പലരും എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. (ഭാര്യ അല്ല) കളിയാക്കിയിട്ടുണ്ട്. എങ്കിലും ഇന്നും ഒരു സുന്ദരി പെണ്‍കുട്ടിയെ കണ്ടാല്‍ ഒന്നു മിണ്ടാന്‍ ഒത്തിരി കൊതി തോന്നാറുണ്ട്. ഓഫീസില്‍ എന്റെ 'ബോസ്സ്' എന്നെ ഒരിക്കല്‍ ചോദ്യം ചെയ്തിട്ടുണ്ട്. "ആ പെണ്കുട്ടി എപ്പോഴും തന്റെ കാബിനില്‍ ആണെന്ന് ഇവിടെ ഒരു സംസാരം ഉണ്ടല്ലോ" എന്ന്,, ......."എന്റെ കീഴില്‍ ജോലി ചെയ്യുന്ന ആള്‍ ഇടയ്ക്കിടയ്ക്ക് എന്റെ അടുത്ത് വന്നെന്നിരിക്കും, സംസാരിചെന്നിരിക്കും,, ചിരിചെന്നിരിക്കും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഓഫീസിനുള്ളില്‍, പകല്‍ വെളിച്ചത്തില്‍, എല്ലാവരിടെയും മുന്‍പില്‍ വച്ചുള്ളതാണ്. കാബിന്‍ അടച്ചിട്ടുള്ളതല്ല,, എനിക്കതില്‍ പരിധിവിട്ടൊന്നും തോന്നിയിട്ടില്ല!! മരിച്ചാളുകള്‍ എന്തെങ്കിലും ഒക്കെ സാറിന്റെ ചെവിയില്‍ എത്തിച്ചിട്ടുന്ടെങ്കില്‍ എനിക്കൊന്നും ചെയ്യനോക്കതില്ല." എന്റെ ഈ മറുപടിക്ക് ബദലായി അദ്ദേഹം ഒന്നും ഉരിയാടിയില്ല.
എത്ര ആഴത്തിലുള്ള സൌഹൃദം ആയാലും എന്റെ മുന്‍പില്‍ ഒരു സുന്ദരി ഇരുന്നാല്‍, എന്റെ മനസ്സില്‍ അവളുടെ ശരീരസൌന്ദര്യം (സുഗന്ധം -മത്തുപിടിപ്പിക്കുന്ന)തന്നെയായിരിക്കും നിറഞ്ഞുനില്‍ക്കുക. ഇതു മാറ്റാന്‍ ഞാന്‍ ബോധപൂര്‍വ്വമായ പലശ്രമങ്ങളും നടത്തിനോക്കി, ഒന്നും ഫലിച്ചില്ല. ഇപ്പോള്‍ ഞാന്‍ എന്റെ മനസ്സിനെ അതിന്റെ പാട്ടിനു വിടുന്നു. കടിഞ്ഞാന്‍ ഇല്ലാത്ത കുതിരകളെപ്പോലെ.
പുരുഷന് സ്ത്രീയുമായി കേവലം സൌഹൃദം സാധ്യമാണോ? സ്ത്രീ-പുരുഷ സൌഹൃദം അവസാനിക്കുന്നത് ശയന ശയ്യയില്‍ ആണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. എനിക്ക്‌ അങ്ങിനെ ഒരു അനുഭവം ഇല്ലെങ്കിലും, (നമ്മുടെ നാടിന്റെ പരിമിതികള്‍!) മനസ്സിലെ ഭാവനയുടെ ശയ്യയില്‍ ഞാനൊത്തിരിപേരുമായി ശയിച്ചിട്ടുണ്ട്. ഒരേ ബെഡ്ഡില്‍ കിടന്നു കൊണ്ടു, സെക്സിനെ കുറിച്ചു ചിന്തിക്കാതെ സുഖമായ് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അത് 'PLATONIC LOVE' തന്നെ ആണെന്ന് പറയാം. പക്ഷെ എന്റെ അഭിപ്രായത്തില്‍ രക്തബന്ധമില്ലാത്ത സമപ്രായക്കാരായ രണ്ടു സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പരിശുദ്ധസൌഹൃദം നിലനിറുത്തി കൊണ്ടുപോകാന്‍ സാധ്യമല്ല!! തീര്‍ച്ച.. അത് രതിയിലേക്ക് വഴുതിപോകും.. അത് പ്രകൃതി നിയമമാണ്...നമ്മുടെ നാട്ടില്‍ ധാരാളം സാമൂഹ്യപരിമതികള്‍(ചട്ടക്കൂടുകള്‍) ഇതിനെ തടുക്കുന്നു.
മഹാത്മാ ഗാന്ധിക്ക് ധാരാളം സ്ത്രീ സുഹൃത്തുകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ആയി അദ്ദേഹം വളരെ അടുപ്പം ഉണ്ടാക്കിയിരുന്നു. തൊട്ടുരുമ്മി വര്‍ത്തിച്ചിരുന്നെങ്കിലും അദ്ദേഹം അഭൌമമായ ഒരു ബന്ധമാണ് അവരുമായി പുലര്‍ത്തിയിരുന്നത്. ഗാന്ധിജിക്ക് സ്ത്രൈണഭാവം കൂടുതലായിരുന്നുവന്നു ചിലപുസ്തകങ്ങളില്‍ വായിക്കുന്നു. (® Bappu, My mother - Mr.Manu Gandhi) അതായിരിക്കാം ഈ വിശുദ്ധ സൌഹൃദത്തിന്റെ രഹസ്യം. ബ്രഹ്മചാര്യ പരീക്ഷണം - നഗ്നനായി ഒരു നഗ്ന യുവതിയുടെ കൂടെ കിടന്ന് - നടത്തി വിജയിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് ഈ സ്ത്രൈണഭാവത്തിന്റെ മുന്‍തൂക്കം കൊണ്ടാവാം. അല്ലാതെ ബ്രഹ്മച്ചര്യമോ, അത്മിയനിറവോ, മനോ:നിയന്ത്രണമോ ആകണമെന്നില്ല!!!
സ്ത്രീയും പുരുഷനും തമ്മില്‍ കമമോഹിതമല്ലാത്ത ഒരു പരിശുദ്ധ സൌഹൃദ ബന്ധം ഉണ്ടാകുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ പ്രയാസമാണ്. അല്ലെങ്കില്‍ (1) പുരുഷന് സ്ത്രൈണഭാവം കൂടുതലായിരിക്കണം. (ചാന്തുപൊട്ട്) (2) പുരുഷന്‍ കഠിനമായ സ്വവര്‍ഗസ്നേഹിയായിരിക്കണം. (മുകളില്‍ സൂചിപ്പിച്ചത് രക്തബന്ധം ഒഴികെയുള്ള ബന്ധങ്ങളുടെ കാര്യമാണ്) രഹസ്യബന്ധങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും പരസ്യമായുള്ള സൌഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ-ഭര്‍തൃ ജോടികളില്‍ ഒരാള്‍ അന്യ പുരുഷനെ/സ്ത്രീയെ തെടിപോകുന്നതില്‍ നിന്നും തടയുമെന്ന് തോന്നുന്നു.

Saturday, November 01, 2008

എന്റെ ഇഷ്ടം ..... (വീണ്ടും ചില സൌഹൃദ ചിന്തകള്‍)

ഞാനെന്താണ് ഇഷ്ടപെടുന്നത്?

ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത് ??

എന്താണ് എന്റെ മനസ്സില്‍ ???

സൌഹൃദം?

സ്നേഹം?

അടുപ്പം? - ചാരെ ഒരാള്‍ ....

പരിചയം?

മോഹം?

കാമം?

കൃത്യമായി അറിയില്ല. പക്ഷെ ??!!

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍ ...

എന്ന് ഞാന്‍ ,,,,

---------------------------------------------------------------------------

9.30 - ക്ക് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. കുറച്ചു നേരത്തെ ആയിരുന്നു. വല്ലാത്ത ബോറടി, . . .മനുകുട്ടന്‍ നേരത്തെ കിടന്നുറങ്ങി.

9.40 - നു റെയില്‍വേ സ്റ്റേഷനില്‍ എത്തി . കാറില്‍ തന്നെയിരുന്നു , റേഡിയോയില്‍ ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍ കച്ചേരി .

9.50 - അജിതയുടെ 'മിസ്ഡ് കാള്‍ ' കിട്ടി. ട്രയിന്‍ പിറവം റോഡു കഴിഞ്ഞു

10.05 - ആയി മുളന്തുരുത്തിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ .. ഇറങ്ങാന്‍ ആള്‍ കുറവായിരുന്നു.

------------------------------------------------------------------------------

മണ്ണുത്തിയില്‍ പഠിക്കാന്‍ ചേരുമ്പോള്‍ എനിക്ക് പ്രായം 17 മാത്രം. ആദ്യമായാണ് വീട്ടില്‍ നിന്നും മാറിനിന്നു താമസിക്കുന്നത്. കാര്‍ഷീക സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം കൊടികുത്തി വാഴുന്ന സമയം. എന്തിലും ഏതിലും രാഷ്ട്രീയം. ഉണ്ണുന്ന ചോറില്‍ പോലും - മെസ്സില്‍ രാഷ്ട്രീയപരമായിട്ടാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നത് !! ആകെ മടുത്തുപോയി ആദ്യത്തെ കുറച്ചു നാള്‍.

ഹോസ്റ്റലിലെ സൌഹൃദം പോലും രാഷ്ട്രീയം നോക്കി മാത്രം. ഞങ്ങളുടെ ബാച്ചില്‍ 20 പേര്‍ ആദ്യം ചേര്ന്നവരില്‍ 19 പേരും SFI ക്കാരായി !! ഞാന്‍ മാത്രം KSU ? പോരെ പൂരം. ഒറ്റപ്പെടുത്തി പീഡിപ്പിക്കുക എന്നതായിരുന്നു സഖാക്കളുടെ തന്ത്രം. റാഗിങ്ങ് -നേക്കാള്‍ ദുഷ്കരം. പ്രത്യേകിച്ച് ആദ്യമായി ഹോസ്റ്റലിലും മറ്റും താമസിക്കുമ്പോള്‍. കോള്ളേജില്‍ ചെന്നാല്‍ പെണ്‍കുട്ടികള്‍ ആരും സംസാരിക്കാന്‍ വരില്ല. കാരണം അതാണ്‌ 'ഓര്‍ഡര്‍' !!!!!!!! KAU മണ്ണുത്തി യൂണിറ്റില്‍ ചൊല്ലികൊടുക്കുന്ന പാഠം? പിന്നെ ഞങ്ങളെ പോലുള്ള 'ആന്റി -സഖാ' വിദ്യാര്‍ത്ഥികളെ ക്കുറിച്ച് ഉളുപ്പില്ലാതെ കെട്ടുകഥകള്‍ പെണ്‍ കുട്ടികളുടെ ചെവിയില്‍ എത്തിക്കാന്‍ 'ആണും പെണ്ണും' കെട്ട് ചില മാന്യന്മാര്‍ ഉണ്ടായിരുന്നു. ഹൃദയം പ്രേമസുരഭിലവും മനസ്സു യൌവന യുക്തവുമായി കലാലയതിലെയ്ക്ക് കാല് ചവുട്ടിയ എനിക്കിതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും ഈ തിരുമോന്തയിലേക്ക് അവളുമാര്‍ ഒന്നു നോക്കുന്നു പോലുമില്ല. എന്ത്‌ കഷ്ടം!!

പിന്നെ തമാശയും സ്നേഹവുമൊക്കെയായി ഒന്നു പച്ച പിടിക്കാന്‍ ഏകദേശം 3 വര്ഷം എടുത്തു എന്നതാണ് സത്യം. അപ്പോഴത്തെക്ക് പെണ്‍ കൊച്ചുങ്ങള്‍ക്ക്‌ ഇത്തിരി വിവരം വച്ചു തുടങ്ങി, 'സ്റ്റഡി ക്ലാസ്സില്‍' ചൊല്ലി കൊടുക്കുന്നതില്‍ നിന്നും വേറിട്ട്‌ സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിയ്ക്കാന്‍ തുടങ്ങി നമ്മുടെ സുന്ദരിമാര്‍.

അക്കാലത്ത് എന്റെ ഒരു 'ഐഡിയ' ആയിരുന്നു. നാട്ടില്‍ ഒരു പ്രണയം ഉണ്ടെന്നഭിനയിക്കുക എന്നത്. പെണ്‍കുട്ടിയുടെ പേരു 'രേഷ്മ ഫിലിപ്പ്' (ഈ അടിപൊളി പേരൊപ്പിച്ചത് ഒരു മേയ് മാസപ്പുലരിയില്‍ എന്ന സിനിമയില്‍ നിന്നാണ്) വെറുതെ ബുക്കില്‍ ഈ പേരെഴുതിയിടുക, ക്ലാസ്സില്‍ ഇരുന്നു ആരെയോ സ്വപ്നം കാണുന്നപോലെ അഭിനയിക്കുക, . . . തുടങ്ങിയ പരിപാടികളിലൂടെ ഈ പ്രണയം സത്യമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു കുറച്ചു കൂടി കൊഴുപ്പ്‌ കൂട്ടാന്‍ ഞാന്‍ നാട്ടില്‍ പോകുമ്പൊള്‍ കുറച്ചുസ്റ്റാമ്പ്‌ വാങ്ങി 'രേഷ്മ ഫിലിപ്പ്' എന്ന പേരില്‍ കത്തെഴുതി കോളജ് അഡ്രസ്സില്‍ അയക്കാന്‍ സുഹൃത്തിനെ എല്പ്പിക്കുമായിരുന്നു. അവന്‍ അത് ഭംഗിയായി ചെയ്തു പൊന്നു. നല്ല ചിത്രങ്ങള്‍ വരച്ച, വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ, I LOVE YOU - സ്റ്റിക്കര്‍ ഒട്ടിച്ച എഴുത്തുകള്‍ ആഴ്ചയില്‍ ആഴ്ചയില്‍ വന്നുകൊണ്ടിരുന്നു. ഇതു കണ്ടു ക്ലാസ്സിലെ പെണ്‍ കുട്ടികള്ക്ക് അസൂയയും, എന്നോട് ബഹുമാനവും, അടുപ്പവും, സൌഹൃദവും കൂടി ക്കൂടി വന്നു. (വേറെ മര്ഗ്ഗമില്ലത്തത് കൊണ്ടു ചെയ്തതാണേ ,,, ക്ഷമിക്കണം) പിന്നീട് ഞാനും പ്രീതയും ട്രീസയും ഒരുമിച്ചായി എറണാകുളത്തു നിന്നും വാരാന്ത്യങ്ങളില്‍ വരവും പോക്കും.

പിന്നെ ഒത്തിരി ഒത്തിരി 'സ്റ്റഡി ടൂറുകളും' NSS ക്യാമ്പുകളും എല്ലാം കൂടി 'പഠനം' രസകരമായി. ഞങ്ങളുടെ സൌഹൃദങ്ങള്‍ അരക്കിട്ട പോലെ ഉറച്ചു വന്നു. ഒരു രാഷ്ട്രീയത്തിനും പാര്ട്ടികള്‍ക്കും തടയനവാത്തവിധം പന പോലെ വളര്ന്നു. ഇന്നും ഒരമ്മയില്‍ ഒരിളം തെന്നലായ് ഓടിയെത്തുന്ന അനവധി നിമിഷങ്ങള്‍ ഞങ്ങളുടെ 'ക്യാമ്പസ്സില്‍' ഉണ്ടായി . . .

കഴിഞ്ഞ ദിവസം 'ഗൃഹലക്ഷ്മി' മാസികയില്‍ തിരക്കഥകൃത്ത് രണ്ജിതുമായുള്ള അഭിമുഖത്തിലെ ഒരു വാചകം ആണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്: 'സ്ത്രീകളില്‍ നിന്നുള്ള സൌഹൃദം സ്ത്രീകളില്‍ നിന്നേ കിട്ടൂ ' - (എത്ര സത്യം ,,, അതിന് വേണ്ടി പുരുഷന്‍ ദാഹിച്ചു കൊണ്ടിരിക്കും) എന്റെ കാര്യത്തിലും ഇതുവരെയുള്ള അനുഭവം മറിച്ചല്ല.