Tuesday, March 26, 2024

ആത്മാഭിമാനം അഥവാ self esteem


എൻ്റെ അമ്മ അയൽവാസിയോട് കുറച്ച് ഉപ്പ് ചോദിക്കുന്നത് ഞാൻ കേട്ടു.

നമ്മുടെ വീട്ടിൽ ഉപ്പ് ഉള്ളപ്പോൾ എന്തിനാണ് അവരോട് ചോദിക്കുന്നത് എന്ന് ഞാനപ്പോൾ അമ്മയോട് ചോദിച്ചു.


അമ്മ പറഞ്ഞു: "അവർ വളരെ പാവപ്പെട്ടവരാണ്, എപ്പോഴും നമ്മോട് എന്തെകിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ചെറുതെന്തെങ്കിലും അവരോട് ഞാൻ അങ്ങോട്ടും ആവശ്യപ്പെടുന്നു, അപ്പോൾ അവർക്ക് വേണ്ടതെന്തും ഇടക്കിടെ  

നമ്മോട് ചോദിക്കുന്നതിൽ മനഃപ്രയാസമുണ്ടാകില്ല.

മാത്രവുമല്ല, അതേസമയം നമുക്ക് അവരെയും ആവശ്യമുണ്ട് എന്ന് അവരെ തോന്നിപ്പിക്കുകയും ചെയ്യാം.

അതുവഴി നമ്മളിൽ നിന്ന് ആവശ്യമുള്ളതെന്തും ചോദിക്കുന്നത് അവർക്ക് എളുപ്പമാവുകയും ചെയ്യും."🌷


-Habib Ali Jifri-


I heard my mother asking our neighbour for some salt.

I asked her why she was asking them as we have salt at home. 

She replied: “It’s because they are always asking us for things; they’re poor.

So, I thought I’d ask something small from them so as not burden them, but at the same time make them feel as if we need them too.

That way it’ll be easier for them to ask us for anything they need from us.


– Ali al-Jifri

Sunday, January 07, 2024

മാസ് (MAAS) - ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം


"ദാ, ഇങ്ങോട്ട് .....

എന്നെ നോക്കുക ........

എൻ്റെ ശരീരത്തിലേക്ക് നോക്കുക,"

(കണ്ടില്ലേ വഷളൻ നോട്ടം, എന്നതിൻ്റെ വിപരീതം?)

അങ്ങിനെയാണ് ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം, മാസ് (MAAS) തുടങ്ങുന്നത്.

സത്യം പറഞ്ഞാൽ വഴിയരികിലെ പരസ്യ പലകകളിൽ കാണുന്നതും മാസികകളിൽ മറിച്ചു നോക്കുന്നതുമായ അടിവസ്ത്രങ്ങളുടെ പരസ്യം ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ഓരോ തവണയും അതിലെ ഉടലളവുകൾ കാണുമ്പോൾ ഇതാണോ മനുഷ്യശരീരം എന്ന് സ്വയം ചിന്തിക്കാറുണ്ട്? ഇതാണോ ഒരു മാതൃക അളവു കോൽ!! ഈ അടിവസ്ത്രങ്ങൾ എല്ലാം വാങ്ങിക്കുന്നവർക്ക് ഇതേ അളവാണ് ഉള്ളത് അല്ലെങ്കിൽ ആഗ്രഹിക്കുന്നത് എന്ന അർത്ഥം ഉണ്ടോ? ഒരു പക്ഷെ ആഗ്രഹം അതായിരിക്കും, അതു കൊണ്ടാണല്ലോ അവർ അത്തരം ശരീരങ്ങൾ (മോഡലുകൾ) തിരഞ്ഞെടുക്കുന്നത്.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നലെ ജ്യോതിയുടെ മാസ് എന്ന നാടകം കണ്ടപ്പോൾ എനിക്ക് ലഭിച്ചത്. MAAS - മാസ് എന്നതിന്റെ അർത്ഥം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. (Mass in English) പണ്ട്  ബയോളജി ടീച്ചർ /കണക്കു ടീച്ചർ പഠിപ്പിച്ച ശരീരത്തിലെ മാംസപിണ്ഡം പലപ്പോഴും നമുക്ക് (പ്രായമേറും തോറും) ജാള്യത, അത്മനിന്ദ ഉളവാക്കുന്നുണ്ടോ ?പ്രത്യേകിച്ചും പ്രായം 50 കഴിയുമ്പോൾ! ഓരോ ദിവസവും ശരീരത്തിന്റെ ഈ പിണ്ഡത്തോട് സംവദിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല, എൻറെയും നിങ്ങളുടെയും ജീവിതത്തിൽ!! 


അതേ മാസിനെ കുറിച്ച് ജ്യോതി തുറന്ന സംസാരിക്കുന്നു. ചിലപ്പോൾ മനുഷ്യരുടെ സ്വയം സങ്കല്പങ്ങൾ ആകാം അവനെ സ്വന്തം ശരീരത്തെ ഒരു അധമ ബോധമായി തലയിൽ കൊണ്ടുനടക്കുവാൻ പ്രേരിപ്പിക്കുന്നത്? മറുവശത്ത് സമൂഹത്തിൻറെ വിലയിരുത്തലുകളും വിധിയെഴുത്തുകളും തൻറെ ശരീരത്തെ ലജ്ജയുള്ളതാക്കുന്ന ഒരു പിണ്ഡമായി തീർക്കുന്നുണ്ടാകാം?? എന്തുതന്നെയായാലും അമിതമായ ശരീര ചിന്ത മനസ്സിൽ പേറി നടക്കുന്നവരാണ് നമ്മളിലേറെ പേരും. അതിനെ മനസ്സിൽ നിന്നെടുത്തു കളയുക എന്നത് തന്നെയാണ് ഏക പോംവഴി. മറ്റുള്ളവരെ നന്നാക്കിയിട്ട്, മറ്റുള്ളവരുടെ നല്ല കമൻറുകൾ കേട്ടിട്ട് നമുക്ക് സുഖകരമായി ഈ ഭൂമിയിൽ ജീവിക്കാൻ ആവില്ലല്ലോ? മനസ്സിലെ പിണ്ഡം ഇറക്കി വയ്ക്കാൻ നമുക്കൊക്കെ എന്നെങ്കിലും സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എത്ര കഠിനമായ പരിശ്രമം ആവശ്യമുണ്ട്, എത്രകാലം എടുക്കും? 

കത്തുന്ന മനസ്സിൻറെ വിഹ്വലതകളും ക്രോധ രോദനങ്ങളും നല്ല രീതിയിൽ ജോതി തൻറെ നാടകമായ മാസിലുടെ 90 മിനിറ്റ് കൊണ്ട് നമ്മുടെ മുമ്പിൽ അവതരിപ്പിച്ചു. ഒരു സ്ത്രീ കേന്ദ്രീകൃത വിഷയം ആയി ചുരുക്കി കാണേണ്ടതില്ല. മില്ല്യൻ ഡോളർ ബിസിനസ്സ് ആയ സൗന്ദര്യ, പോഷക, വ്യായാമ, പ്രോട്ടീൻ, സർജറി... കച്ചവട കമ്പോളത്തിൽ സ്ത്രീയും പുരുഷനും ഒരുപോലെ കുരുങ്ങി കിടക്കുന്നു. എല്ലാം മാസിനു വേണ്ടി!!

ആഗോള സൗന്ദര്യ വ്യവസായം (കച്ചവടം) മില്യൺ ഡോളർ ബിസിനസാണ്. ആ വിപണിയിലെ കൂറ്റൻ സ്രാവുകളുടെ വായിലകപ്പെടാതെ ഈ നൂറ്റാണ്ടിൽ ജീവിക്കുക അസാധ്യമാണ്. സൗന്ദര്യ വിപണിക്ക് കോപ്പുകൂട്ടാൻ നിർമ്മിച്ച സംഗതികളാണ് നമ്മൾ ഇന്ന് സോഷ്യൽ മീഡിയ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇൻസ്റ്റാഗ്രാം, യൂട്യൂബ് മുതലായ വലിയ എലിക്കെണികൾ!! അവരാണ് നമ്മുടെ അഴകളവുകൾ നിശ്ചയിക്കുക. നമ്മൾ വെറുതെ നിന്നു കൊടുത്താൽ മതിൽ?

ചിലയിടങ്ങളിൽ ആവർത്തനവിരസ തോന്നിയെങ്കിലും അവരുടെ മാസ്മരികമായ അഭിനയ മികവിന് മുന്നിൽ നമ്മുക്ക് കണ്ണും കാതും കൂർപ്പിച്ച് ഇരിക്കുവാനേ കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ഈ നാടകം കുറച്ചുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ 60 മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു, എന്ന് തോന്നി. എല്ലാത്തിലും ഉപരി മനസ്സിൽ നിൽക്കുന്നത് പ്രമേയവും ജ്യോതിയുടെ അഭിനയവും  തന്നെയാണ്. എല്ലാ മനുഷ്യരെയും അല്ലെങ്കിൽ 99% മനുഷ്യരെയും വിഹ്വലപ്പെടുത്തുന്ന ഒരു വിഷയം പ്രേക്ഷക മുന്നിലേക്ക് ചിന്തനീയമായി തുറന്നു വയ്ക്കുവാൻ അവർക്ക് വളരെ നന്നായി സാധിച്ചു എന്നതാണ് ഈ നാടകത്തിൻറെ മികവ്.

ചില സമയത്ത്, ഒരു മനുഷ്യൻ കൂറ്റാക്കൂറ്റിരുട്ടിൽ ഇല്ലാത്ത ഒരു കറുത്ത പൂച്ചയെ തപ്പുന്ന വൈഷമ്യം എനിക്ക് അനുഭവപ്പെട്ടു. സത്യത്തിൽ സമൂഹത്തിന്റെ നിർമ്മിതികളാണോ മനസ്സിൻറെ ഭാനവ (വിഹ്വലത) കളാണോ മനുഷ്യനെ ഏറ്റവും അലട്ടുന്നത് (വേട്ടയാടുന്നത്) എന്ന് ചോദിച്ചാൽ എൻറെ വ്യക്തിപരമായ ഉത്തരം ഓരോ മനുഷ്യരുടെയും മനസ്സിൻറെ വിഹ്വലതകളും മനുഷ്യന്റെ നിർമിതികളും തന്നെ(മാത്രം)യാണ് അവനെ വേട്ടയാടി കൊണ്ടിരിക്കുന്നത്, എന്നു പറയേണ്ടി വരും. കുറച്ച് മനഃശാസ്ത്രവും കുറച്ച് സാമൂഹ്യശാസ്ത്രവും പഠിച്ചതിൻ്റെ കുഴപ്പമാകാം . ആയതിനാൽ മാറ്റം തുടങ്ങേണ്ടത് (എന്റെ മനസ്സിൽ എന്നെ പുനപ്രതിഷ്ഠ ചെയ്യേണ്ടത്) ഓരോ മനുഷ്യരുടെയും മനസ്സുകളുടെ ആഴങ്ങളിൽ തന്നെയല്ലേ എന്ന തോന്നൽ ദൃഡമകുന്നു. 

(ജോസി വർക്കി)

Thursday, January 04, 2024

നാടകം 'NOTION(S) BETWEEN YOU & ME' ജോസിയുടെ റിവ്യൂ..🌺

നമ്മുടെ നിർവചിക്കപ്പെട്ട ഐഡന്റിറ്റികളിലൂടെയാണ് നമ്മൾ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്, മതം, പ്രദേശം, ജാതി, ലിംഗഭേദം, നിറം, വംശം, ദേശീയത, എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക ശക്തി സമവാക്യങ്ങളാൽ സ്വാധീനിക്കപ്പെട്ട നമ്മുടെ ഐഡന്റിറ്റികളെ സംരക്ഷിക്കാനും സംരക്ഷിക്കാനും വർദ്ധിപ്പിക്കാനും എല്ലാത്തരം സങ്കൽപ്പങ്ങളും ഉപയോഗിക്കുന്നത് തുടരുന്നു. നിറം, ശരീരഘടന തുടങ്ങിയവ. അതിനാൽ, നമ്മുടെ ഉള്ളിലെ സങ്കൽപ്പങ്ങളുടെ സമകാലിക പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യാനോ ഒരിക്കലും അനുവദിക്കാത്ത അധികാര ഘടനയുടെ വളരെ പ്രധാനപ്പെട്ട വശമാണ് ധാരണകൾ. നമ്മുടെ അതാത് സമൂഹങ്ങൾ നടത്തുന്ന ഈ ബിസിനസ്സിൽ പരിശുദ്ധി, ശ്രേഷ്ഠത, ശക്തി, ശക്തി തുടങ്ങിയ ആശയങ്ങൾ വ്യാപാരം ചെയ്യപ്പെടുന്നു. ഈ സങ്കൽപ്പങ്ങൾ അവ്യക്തമായതിനാൽ അവയെ അഭിസംബോധന ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നമുക്ക് അവരെ കാണാൻ കഴിയുമോ? നമുക്ക് അവരെ കണ്ടുപിടിക്കാൻ കഴിയുമോ? നമുക്ക് അവരെ തടയാൻ കഴിയുമോ? ഈ അദൃശ്യ ശത്രു, ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന വേഗതയിൽ വളരുകയും വലുതാവുകയും ചെയ്യുന്നു. ഒരു അപവാദവുമില്ലാതെ അത് നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇളകുകയും വളരുകയും ചെയ്യുന്നു.


ലോകമെമ്പാടുമുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് NOTION(S) BETWEEN YOU & ME എന്ന നാടകം ഉടലെടുത്തത്. സവിത റാണിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങിലൂടെ, പ്രേക്ഷക മനസ്സുകളെ പിടിച്ചിരുത്തി ഒരു മണിക്കൂർ കടന്നു പോകുന്നത് അറിയുന്നതെയില്ല. ഭാഷാ നൈപുണ്യം, അഭിനയ ചടുലത, മുഖത്ത് മാറി മാറി വരുന്ന ഭാവാഭിനയം, കൃത്യമായ ആശയ സംപ്രേക്ഷണം, സ്പെസിൻ്റെയും പ്രോപ്പർട്ടി സിൻ്റെയും കൃത്യമായ ഉപയോഗം എന്നിവകൊണ്ട്, മികച്ച ഒരു മണിക്കൂർ, പ്രേക്ഷകർക്ക് ചിന്തിക്കാനും ആസ്വദിക്കാനും തക്കവിധം അനുഭവ വേദ്യമാക്കി നോഷൻസ് 🍁🎭🍂🌿

"Violence in love is more dangerous than violence in hatred" ഇന്നലെ നാടകത്തിൽ ഇങ്ങനെ എന്തോ ഒന്നു കേട്ട പോലെ🙄 may be it's all about abusive relationships പലരും പറയാൻ മടിക്കുന്ന, നമ്മുടേ ഇടയിലെ ഒരു പ്രധാന പ്രശ്നം😢

https://www.instagram.com/binoosmile/ സവിതാ റാണിയുടെ ഇൻസ്റ്റാഗ്രാം പേജ് 

💚💝

അഭിനേത്രിയെ കുറിച്ച് കൂടുതൽ അറിയാൻ,

സവിതാ റാണി 

https://www.interculturalroots.org/people/savita-rani

മുളന്തുരുത്തി ആലയിൽ 2024 ജനുവരി രണ്ടാം തീയതി 'നോഷൻസ്' നാടകം കണ്ടശേഷം എഴുതിയ കുറിപ്പ്. ആല - സംസ്കാരത്തിനും ബദൽ വിദ്യാഭ്യാസത്തിനുമുള്ള ഒരു കേന്ദ്രം, മനു ജോസ് എന്ന നടൻ രൂപകൽപ്പന ചെയ്ത ഈ സ്ഥലം ഒരു കാലത്ത് ഒരു ഗോഡൗണായിരുന്നു, ഇത് കൊച്ചിയുടെ പുറം പട്ടണമായ മുളന്തുരുത്തിയിലാണ്. 

https://www.thehindu.com/life-and-style/ala-a-theatre-space-in-suburban-kochi/article30990635.ece

Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

''ദി ലയിംഗ് കിങ്'' - അലക്‌സ് ബിയേർഡിന്റെ കഥ



നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ''ദി ലയിംഗ് കിങ്''

നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും ..!

മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും ..!!

103 വയസ്സായ ആമയുടെ മുഖത്തു നോക്കി  നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും ..!

ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും ..!

അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ..!!

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി ..!

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി ..!!

മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ  നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു  പൊതുമൃഗങ്ങള്‍ ആവേശഭരിതരായി ..

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു ..

തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട്   തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു ..

ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു ..

കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി ..

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ ..?

എലിയെ നോക്കി കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ ..? എന്ന് പന്നി പുച്ഛിച്ചു .. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി ..

പക്ഷെ ..എലിയുടെ_വാക്കുകൾ_സമൂഹത്തിൽ_ചർച്ചയായി .. മാലിന്യം തിന്നുന്ന  വെറുമൊരു_പന്നിയാണ്_നമ്മെ_അടക്കി_ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി ..

മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി ..

ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി ..!

#സത്യം_പറയാൻ_ഒരു_എലിയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ ..!!

(കടപ്പാട്)

ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ

പ്രസിദ്ധമായ ഈ കഥ. 

ഈ കഥയുമായി ലോകത്ത് ആർക്കെങ്കിലും സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ..,