Thursday, February 19, 2009

7 സുപ്രസിദ്ധ അബദ്ധങ്ങള്‍ !!! (ഒന്നാം ഭാഗം)

ഇതു വലിയ ചരിത്ര പ്രാധാന്യമുള്ള അബദ്ധങ്ങള്‍ അല്ല. എന്റെ വ്യക്തി ജീവിതത്തില്‍ വന്നു പെട്ടിട്ടുള്ള ചില സുന്ദര അബദ്ധങ്ങള്‍ ആണ്. ഇതിവിടെ എഴുതാന്‍ കാരണം ചിലപ്പോള്‍ ഇതു വായിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പ് ആയി ഉപകാരം ചെയ്യും. മറ്റുള്ളവര്‍ക്ക് എന്റെ ഈ അബദ്ധങ്ങള്‍ വായിച്ചു ചിരിക്കാം. അല്ലെങ്കില്‍ കമന്റെഴുതി പ്രതികരിക്കാം.
മുളന്തുരുത്തി മജസ്റ്റിക് ടാക്കീസ്:
എറണാകുളം ജില്ലയില്‍ ഒരു കാലത്തു കുപ്രസിദ്ധിയാര്‍ജിച്ച സിനിമ തീയറ്റര്‍ ആയിരുന്നു 'മുളന്തുരുത്തി മജസ്റ്റിക്'. എന്റെ വീട്ടില്‍ നിന്നും മൂന്നു കി.മി. മാത്രം. ദൂര നാട്ടില്‍ നിന്നും ആളുകള്‍ ജീപ്പെടുത്ത് പോലും അവിടെ വന്നിരുന്നു. വൈകുന്നേരം ബസ്സ് ഇറങ്ങി പ്രേക്ഷക സഹോദരങ്ങള്‍ ഓടുന്നത് കാണാമായിരുന്നു. ബസ്സ് സ്റ്റോപ്പിനു പിന്നിലായിരുന്നു സുധിയുടെ മെഡിക്കല്‍ ഷോപ്പ്. ഞങ്ങള്‍ അവിടെയിരുന്നു ഇതൊക്കെ വീക്ഷിക്കും. ഞാന്‍ 'മജസ്റ്റിക്' സ്ഥിരം സന്ദര്‍ശകന്‍ അല്ലയിരുന്നെന്കിലും ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. എന്റെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ 'നേഴ്സറി' ആയിരുന്നു ഈ തീയറ്റര്‍. അക്കാലത്ത് (1990's) ജയദേവന്‍ (Jay De Van) സാജന്‍ (Saj-J-Jan) തുടങ്ങിയവരുടെ പടങ്ങള്‍ ആയിരുന്നു ഹിറ്റ്സ്. നടി പ്രതിഭ ആയിരുന്നു പ്രീയ താരം.
സീക്രെട്ട് ഓഫ് ലവ്, സീക്രെട്ട് ഓഫ് മാരീഡ് ലൈഫ്, സീക്രെട്ട് ഓഫ് സീക്രെട്സ്, ടോപ്പ് സീക്രെട്ട് . . . തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു. എല്ലാത്തിലും പ്രതിഭ തന്നെ നായിക. ഈ ചിത്രങ്ങള്‍ മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ... എന്തിന് ഇംഗ്ലീഷില്‍ പോലും വരാറുണ്ട്‌. പേരു മാറ്റി ഈ സംവിധായകര്‍ ഞങ്ങളെ പോലുള്ള ചെറുപ്പക്കാരെ പറ്റിച്ചു പോന്നു!!!
6.30 -നു ആണ് ഫസ്റ്റ് ഷോ. ഞാനും സന്തോഷും കൂടി 6.40 ആകുമ്പോള്‍ പച്ചകറി വാങ്ങാന്‍ [ എന്ന് പറഞ്ഞു] വീട്ടില്‍ നിന്നും ഇറങ്ങും. പതുങ്ങി ചെന്നു ടിക്കറ്റ് എടുത്തു അകത്തു കയറും. ഇരുട്ടായതിനാല്‍ അയല്‍വാസികളോ പരിചയക്കാരോ കാണത്തില്ല. സീറ്റൊന്നും കിട്ടില്ല, ഒരരികത്തു നില്ക്കും (എന്തൊരു ക്ഷമ? സഹനം?) ഏകദേശം 7.00 pm ആകുമ്പോള്‍ 'ബിറ്റ്' ഇടും...പത്തു മിനിട്ട്..... ( അന്ന് ഞങ്ങള്‍ ഇതു നന്നായി ആസ്വദിച്ചിരുന്നു) ഏകദേശം 7.15 ആകുമ്പോള്‍ പരിപാടി തീരും. പിന്നെ ഇന്റര്‍വെല്‍ ... അതിന് ശേഷം ഓടുന്ന സിനിമയുടെ ബാക്കി. അതാര്‍ക്കു‌ കാണണം? ഞങ്ങള്‍ പതുക്കെ ഇറങ്ങി ഒന്നും അറിയാത്ത മട്ടില്‍ കടയില്‍ കയറി പച്ചകറി, പലചരക്ക് സാധനങ്ങള്‍ വാങ്ങി, കൃത്യം 8.00 എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ എത്തും. നല്ല കുഞ്ഞുങ്ങള്‍ . . .
ഒരു ദിവസം അമ്മച്ചി എന്റെ ഉടുപ്പുകള്‍ അലക്കാന്‍ എടുത്തപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ 'മജസ്റ്റിക് ടിക്കെറ്റ്' ??!! ഉടനെ എന്നെ വിളിച്ചു 'എന്നതാടാ ഇതു' (മജസ്റ്റിക് അത്ര ഫേമസ് ആയിരുന്നു) പഠിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ഓടി ചെന്ന എന്റെ കണ്ണില്‍ അത് കണ്ടപ്പോള്‍ ഇരുട്ട് കയറി. എങ്കിലും സ്വബുദ്ധി വീണ്ടെടുത്തു 'അമ്മച്ചീ അത് പച്ചക്കറി കടക്കാരന്‍ കണക്കെഴുതി തന്നതാ' എന്ന് പറഞ്ഞു പതുക്കെ വലിഞ്ഞു. അമ്മച്ചി അത് വിശ്വസിച്ചോ എന്ന് നോക്കാന്‍ ധൈര്യം വന്നില്ല. (എന്തായാലും വല്യ വിഷയം ആയില്ല.) ഒരു മാസം പ്രായശ്ചിത്തമെന്നോണം മജെസ്റ്റിക്കിനെ മറന്നു.

No comments: