Tuesday, October 07, 2008

മാര്‍ക്സിസവും കത്തോലിക്കസഭയും - ഒരേ തൂവല്‍ പക്ഷികള്‍.

മാര്‍ക്സിസവും കത്തോലിക്കസഭയും രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് എന്റെ എളിയ അഭിപ്രായവും നിരീക്ഷണവും. ഇതിന് ചില സൂചനകള്‍ താഴെ നല്കുന്നു. നിങ്ങള്‍ക്ക് ഇതിനോട് യോജിക്കാം വിയോജിക്കാം. യോജിക്കുന്നവര്‍ക്ക് ഇതിനോട് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
എങ്ങിനെ ഉണ്ടായി?
യേശു ക്രിസ്തു / കാള്‍ മാര്‍ക്സ് എന്നിവരുടെ പേരിലാണ്‌ ഇവ രണ്ടും. (രണ്ടുപേര്‍ക്കും തടിയുണ്ട്) എങ്കിലും രണ്ടു നേതാക്കളും ഇതില്‍ ഉത്തരവാദികള്‍ അല്ല.
രണ്ടും വിദേശീയം.
ഭാരതത്തില്‍ ചിലയിടങ്ങളില്‍ മാത്രം വേരോടിയിരിക്കുന്ന സഭയും പാര്‍ട്ടിയും വിദേശീയം ആണ്. രണ്ടു കൂട്ടര്‍ക്കും ചെറിയ ശതമാനം ആളുകളെ മാത്രമെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ. മത പരിവര്തനത്തിലൂടെയും അക്രമരാഷ്ട്രീയത്തിലൂടെയും അണികളെ/ വിശ്വാസികളെ പിടിച്ചെടുക്കാന്‍ ഇരുവരും കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു.
ലക്ഷ്യങ്ങള്‍ ഒന്ന്:
മര്‍ദ്ദിതരെയും ചൂഷിതരെയും അധ്വാനിക്കുന്നവരെയും സഹായിക്കുക എന്നതായിരുന്നു രണ്ടു നേതാക്കളുടെയും ലക്ഷ്യം.വര്‍ഗ്ഗ ഭേദങ്ങളില്ലാത്ത സ്വര്‍ഗരാജ്യം സ്വപ്നം കണ്ടവരാണ് ക്രിസ്തുവും മാര്‍ക്സും.
പാളിപോയ പ്രവര്ത്തനം:
അദ്ധ്വനിക്കുന്നവനെ മറന്നു ധനികരുടെയും അധികാര വര്‍ഗ്ഗത്തിന്റെയും അടുക്കളയില്‍ തിന്നു സുഖിക്കുന്നവരായിപ്പോയി ഇന്നത്തെ പ്രചാരകര്‍.
സ്വത്ത് സ്വരുക്കൂട്ടല്‍:
ഇന്നു കേരളത്തില്‍ ഏറ്റവുമധികം സ്വത്തു സമ്പാദ്യങ്ങള്‍ ഉള്ള രണ്ടു പ്രസ്ഥാനങ്ങള്‍ സഭയും മാ. പാര്‍ട്ടിയും ആണ്. ഇതു ഭൂസ്വത്ത് ആയാലും കെട്ടിടങ്ങള്‍ ആയാലും ശരിയാണ്.
സ്ഥാപന വല്‍കരണം:
സഭ നടത്തുന്ന സ്ഥാ‍പനങ്ങള്‍ ആശുപത്രികള്‍, സ്കൂളുകള്‍, കോളെജുകള്‍ എന്നിവയാണ്. ആതുരസേവനം എന്നപേരില്‍ പണമുണ്ടാക്കുകയാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം. പാര്‍ട്ടി നടത്തുന്നത് സഹകരണ സ്ഥാ‍പനങ്ങള്‍ ആണ്. രണ്ടിടത്തും [സ്കൂള്‍, സഹകരണ സംഘം] സര്‍ക്കാര്‍ പണമാനോഴുകുന്നത്. എന്നാല്‍ നിയമനങ്ങളില്‍ കടുത്ത അഴിമതി നടത്തി ഇരു കൂട്ടരും വന്‍ ലാഭമുണ്ടാക്കുന്നു.
വിശുദ്ധന്മാര്‍:/രക്തസാക്ഷികള്‍ :
സഭ വിശുദ്ധന്മാരെ സൃഷ്ടിക്കുന്നതില്‍ വളരെ മുന്പതിയില്‍ ആണ്. നേര്ച്ച പെട്ടിയില്‍ കാശ് വീഴാന്‍ വിശുദ്ധന്മാര്‍ വളരെ ആവശ്യമാണ്‌. പാര്‍ട്ടി സൃഷ്ടിക്കുന്നത് രക്തസാക്ഷികളെ ആണ്. രണ്ടിടത്തും ആള്‍ദൈവങ്ങള്‍ അത്യാവശ്യമാണ്. കവലകള്‍ തോറും കപ്പേള/ കുരിശ്/ കൊടിമരം/ പ്രതിമകള്‍ എന്നിവ തീര്‍ക്കുന്നതില്‍ രണ്ടുകൂട്ടരും മത്സരത്തിലും ആണ്.
മൂലധനം:
സഭയുടെയും മാ. പാര്‍ട്ടിയുടെയും ആസ്തികള്‍ എത്രയെന്നു തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഏത് കള്ളന്റെ കയ്യില്‍ നിന്നും സംഭാവന സ്വീകരിക്കാനും അതുകൊണ്ട് മണിമന്ദിരങ്ങള്‍ കേട്ടിപോക്കാന്‍ മിടുക്കരാണിരുവരും.
കേഡര്‍ പ്രവര്ത്തന ശൈലി.
ഒരിടത്ത് കുടുംബ കൂട്ടയ്മയാണെങ്കില്‍ മറു വശത്ത് ലോക്കല്‍ (അയല്‍കൂട്ടം) കമ്മറ്റി ഉണ്ട്. പിന്നെ പല തലങ്ങളില്‍ പല കമ്മറ്റികള്‍, മീറ്റിങ്ങുകള്‍ . . . ഏറ്റവും മുകളില്‍ ഒരു മെത്രാന്‍ / പാര്‍ട്ടി സെക്രട്ടെരി. അനുസരണയുള്ള കുഞ്ഞാടുകള്‍ ആണ് ഇരുവരുടെയും ശക്തി. 'മഞ്ഞ' എന്ന് പറഞ്ഞാല്‍ 'മഞ്ഞ' എന്ന് ഏറ്റു പറയാന്‍ ലക്ഷം ലക്ഷം പിന്നാലെ.
സാമൂഹ്യനീതി / മനുഷ്യനന്മ:
നീതി, നന്മ എന്നൊക്കെ അടിക്കടി പറഞ്ഞു കൊണ്ടിരിക്കുകയും അനീതിയും അക്രമവും പ്രവര്‍ത്തിക്കുകയും ആണ് രണ്ടു പ്രസ്ഥാനങ്ങളുടെയും മുഖമുദ്ര.
തുല്യ ദു:ഖിതര്‍?
ഇന്ത്യയില്‍ കാര്യമായ വേരോടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ രണ്ടുകൂട്ടരും തുല്യദു:ഖിതരാണ്. എങ്കിലും സമ്പത്തും സ്ഥാപനങ്ങളും അധികാരവും ആവശ്യത്തിലധികം കയ്യാളാന്‍ ആയി എന്ന് സമാധാനിക്കാം.
മാധ്യമ വാഴ്ച:
സഭയ്ക്ക് ദീപികയും ശാലോം ടി.വിയും പാര്‍ട്ടിക്ക് ദേശാഭിമാനിയും കൈരളി ടി.വിയും. പിന്നെയും ഉണ്ട് ധാരാളം പ്രസിദ്ധീകരണങ്ങള്‍. ഏത് സംഭവത്തിന്റെയും ഒരു വശം മാത്രം കാണുന്ന കുറെ എഴുത്തുകാരും. വാര്‍ത്തകള്‍ വളച്ചോടിക്കുക എന്നതില്‍ വിദഗ്ദരാണീഈ പത്രങ്ങള്‍.
വൈരുദ്ധ്യാത്മകം:
എകലോക സമഭാവന, സര്‍വ്വ സാഹോദര്യത്വം, മനുഷ്യ നന്മ എന്നിവയൊക്കെയാണ് ക്രിസ്തുവും മാര്‍ക്സും പഠിപ്പിച്ചതെങ്കിലും അസഹിഷ്ണുത, ധന/ അധികാര ആര്‍ത്തി എന്നിവമൂലം മനുഷ്യനന്മ ചെയ്യാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നു.
വിപ്ലവം:
വിപ്ലവം പറയാന്‍ മാത്രമുള്ളതാണ്. യേശു ക്രിസ്തു പഠിപ്പിച്ചതും വിപ്ലവം ആണ്. പ്രാര്‍ത്ഥന /കവലപ്രസംഗം എന്നിവയില്‍ ഒതുങ്ങിപോയ വിപ്ലവം എന്താണെന്നു പോലും മനസ്സിലാക്കന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.

മൊത്തത്തില്‍ പറഞ്ഞാല്‍ സഭയും മാ. പാര്‍ടിയും കടുത്ത ശത്രുക്കള്‍ ആണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി രണ്ടുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. പുറമെ കാണിക്കുന്ന ശത്രുത ആണെന്കിലും പല കാര്യത്തിലും ഇരുവരും പരസ്പരം സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുമുണ്ട്. (ആരാ എയിഡ്ഡ്ഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളം ആദ്യമായി നടപ്പിലാക്കിയത്?)നമ്മുടെ നിത്യ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. പരസ്യമായി ചീത്ത വിളിക്കുന്ന പലരും അത് ചെയ്യുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ്.